ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; കൊല്ലപ്പെട്ടവർ രക്തസാക്ഷികൾ സിപിഎം വക സ്മാരകം
ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; കൊല്ലപ്പെട്ടവർ  രക്തസാക്ഷികൾ സിപിഎം വക സ്മാരകം
Sunday, May 19, 2024 2:28 AM IST
കണ്ണൂര്‍: ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളാക്കി സ്മാരകം പണിത് സിപിഎം. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് രക്തസാക്ഷി സ്മാരക മന്ദിരം നിർമിച്ചിരിക്കുന്നത്.

ചെറ്റക്കണ്ടി എകെജി നഗറിൽ നിർമിച്ച മന്ദിരത്തിന്‍റെ ഉദ്ഘാടനം 22ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർവഹിക്കുമെന്നാണ് മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നത്.

2015 ജൂൺ ആറിനായിരുന്നു സ്ഫോടനത്തിൽ ഇരുവരും മരിച്ചത്. നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ കുന്നിൻമുകളിൽ ബോംബ് നിർമാണത്തിലേർപ്പെടുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് മരണമെന്നായിരുന്നു പോലീസിന്‍റെ എഫ്ഐആർ.

സംഭവം നടന്ന ഉടൻതന്നെ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന് ഇതിൽ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് ഇരുവരുടെയും പാർട്ടി ബന്ധംവരെ തള്ളിപ്പറഞ്ഞിരുന്നു.

എന്നാൽ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങി നാട്ടിലെത്തിക്കുന്നതിലും സംസ്കാരചടങ്ങുകൾക്കു നേതൃത്വം വഹിക്കുന്നതിലും അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ മുന്നിലുണ്ടായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു സംസ്കരിച്ചത്.

സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞവരുടെ സംസ്കാരചടങ്ങിന് ജില്ലാ സെക്രട്ടറി പങ്കെടുത്തത് ചർച്ചയായപ്പോൾ ആർഎസ്എസിനെ പ്രതിരോധിക്കാനുള്ള നീക്കത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നായിരുന്നു പി. ജയരാജൻ പ്രതികരിച്ചത്.

കണ്ണൂർ ജില്ലാ സെക്രട്ടറി സ്വീകരിച്ച നിലപാട് സിപിഎമ്മിനകത്തും ചർച്ചയായിരുന്നു. തൊട്ടടുത്ത വർഷം സിപിഎമ്മിന്‍റെ നേതൃത്വത്തിൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണവും നടത്തിയിരുന്നു. പിരിവെടുത്താണ് സ്മാരകമന്ദിരം നിർമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.