യുഎസ് തെരഞ്ഞെടുപ്പ്: ദിവസങ്ങൾ മാത്രം, എന്ത് സംഭവിക്കും?
Wednesday, September 18, 2024 3:55 PM IST
ഏബ്രഹാം തോമസ്
വാഷിംഗ്‌ടൺ ഡിസി: നവംബർ അഞ്ചിനാണ് ‌യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ 47 ദിവസങ്ങൾ മാത്രം. എന്തും സംഭവിക്കാവുന്ന ദിനരാത്രങ്ങൾ.

നെബ്രാസ്ക കോൺഗ്രഷണൽ രണ്ടാം ഡിസ്ട്രിക്ടിലാണ് റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ ഒരു ഇലക്ട്‌റൽ വോട്ടാണുള്ളത്.

2016ലെ തെരഞ്ഞെടുപ്പിൽ ട്രപും 2020ൽ ബൈഡനുമാണ് ഇവിടെ വിജയിച്ചത്. യുഎസിലെ മറ്റൊരു മധ്യപടിഞ്ഞാറൻ സംസ്ഥാനമായ മിഷിഗണിലും കടുത്ത മത്സരമാണ് നടക്കുന്നത്.

നിലവിൽ അഭിപ്രായ സർവേകൾ കമല ഹാരിസിന് അനുകൂലമാണ്. ട്രംപുമായി നടന്ന സംവാദത്തിലെ മികച്ച പ്രകടനം അവർക്ക് അനുകൂലമായി. എന്നാൽ ഇത് എപ്പോൾ വേണമെങ്കിലും മാറാമെന്ന് മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റമേർ മുന്നറിയിപ്പു നൽകുന്നു.

രണ്ടു പാർട്ടികളും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മറ്റൊരു സംസ്ഥാനം പെൻസിൽവാനിയയാണ്. 1992 മുതൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ കുത്തകയായിരുന്നു സംസ്ഥാനത്ത് 2016ൽ ട്രംപ് വിജയിച്ചിരുന്നു.


2016ലും 2020 ലും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മാറിയും തിരിഞ്ഞും വോട്ടു ചെയ്ത അരിസോണ, ജോർജിയ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലും ഇരുപാർട്ടികളും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ന്യൂ ഹാംഷെയറും വെർജിനിയയും നേടാൻ കഴിയുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി കരുതിയതാണ്. എന്നാൽ സർവേകൾ ഈ സംസ്ഥാനങ്ങൾ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുമെന്ന സൂചനയാണ് നൽകുന്നത്.

അതേസമയം, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ടിം വാൽസും റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ജെ.ഡി. വാൻസുമായുള്ള സംവാദം ഒക്ടോബർ ഒന്നിനാണ് തീരുമാനിച്ചിരിക്കുന്നത്.

ജനങ്ങൾ ആദ്യമായി വാൽസും വാൻസും തമ്മിലുള്ള സംവാദം കാണും. ഇനിയും തീരുമാനം എടുത്തിട്ടില്ലാത്ത വോട്ടർമാരെ തങ്ങളുടെ പാർട്ടിക്ക് അനുകൂലമാക്കുകയാണ് ഇരുവരുടെയും ലക്ഷ്യം.