മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക: ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിൽ ശ്വേത മേനോൻ
Monday, September 16, 2024 11:19 AM IST
പി.ഡി. ജോർജ് നടവയൽ
ഫിലാഡൽഫിയ: മാതാപിതാക്കളെ അനുസരിച്ച് യുവതലമുറ മുന്നേറണമെന്ന് പ്രശസ്ത സിനിമാ താരം ശ്വേത മേനോൻ പറഞ്ഞു. ഫിലാഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കിയ തിരുവോണാഘോഷത്തിന് തിരിതെളിച്ച് സന്ദേശം നൽകുകയായിരുന്നു ശ്വേത.

മഹാബലിയെ പോലെ ദാനശീലരും നല്ല പ്രവർത്തികളുള്ളവരും ആയിരിക്കുമ്പോൾത്തന്നെ ആരാലും ചവിട്ടി താഴ്ത്തപ്പെടാതിരിക്കാനും ഓരോരുത്തർക്കും കഴിയണം. കേരള സിനിമാ ലോകത്ത് അരുതായ്മകളുണ്ട് എന്നാൽ, "നോ' പറയേണ്ടിടത്ത് "നോ' പറയാൻ കഴിഞ്ഞാൽ അബദ്ധങ്ങളിൽ വീഴാതിരിക്കാമെന്ന് ശ്വേത കൂട്ടിച്ചേർത്തു.



അമേരിക്കയിലെ ട്രൈസ്റ്റേറ്റ് കേരള ഫോറം വർഷങ്ങളായി നടത്തി വരുന്ന തിരുവോണാഘോഷം അക്ഷരാർഥത്തിൽ കേരളസംസ്കാരത്തിന്‍റെ മഹത്തായ വശങ്ങളെ ജീവസുറ്റതായി ആവിഷ്ക്കക്കരിക്കുന്നു.

അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി സംഗീത ലോകത്ത് അത്ഭുതം തീർക്കുന്ന നവ്നീത് ഉണ്ണികൃഷ്ണൻ പ്രധാന അതിഥിയായിരുന്നു.



അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യു (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), ജോബി ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), വിൻസന്‍റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്താറംഗ സംഘാടക സമിതിയാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.


മയൂര റസ്റ്റോറന്‍റ് ത‌യാറാക്കിയ 26 ഇന ഓണസദ്യ മികവുറ്റതായിരുന്നു. മാതാ ഡാൻസ് സ്കൂൾ(ബേബി തടവനാൽ), നൂപുര ഡാൻസ് സ്കൂൾ (അജി പണിക്കർ), ലാസ്യ ഡാൻസ് അക്കാഡമി (ആഷ അഗസ്റ്റിൻ), ഭരതം ഡാൻസ് അക്കാഡമി (നിമ്മി ദാസ്) എന്നീ സ്കൂളുകളുടെയും മറ്റു നർത്തകരുടെയും ഗായകരുടെയും വിവിധ കലാ പരിപാടകളും അരങ്ങേറി.



മസാറ്റോ സ്റ്റേജ് ആൻഡ് വിഷ്വൽ ഓഡിയോ ടെക്നോളജിയും അരുൺ കോവാട്ടിന്‍റെ ലെഡ് വാൾ വിഷ്വൽസും ജോർജ് ഓലിക്കലിന്‍റെ മാവേലിയും ആഷാ അഗസ്റ്റിൻ ഒരുക്കിയ മേഗാതിരുവാതിരയും സുരേഷ് നായർ വിരിച്ച ഓണപ്പൂക്കളവും പിഎ - എൻജെ വാദ്യ വേദിയുടെ ചെണ്ട മേളവും

മോഹിനി ആട്ടം, കഥകളി, ചവിട്ടു നാടകം, മാർഗം കളി, തെയ്യം, ഒപ്പന, കളരിപ്പയറ്റ്, കോൽക്കളി എന്നിങ്ങനെ കേരളത്തിലെ വിവിധ ജില്ലകളിലെ തനതു കലാരൂപങ്ങളുടെ നൃത്താവിഷ്ക്കാരവും (ഭരതം ഡാൻസ് അക്കഡമി - ഫിലാഡൽഫിയ) ശ്രദ്ധേയമായി.



വിൻസന്‍റ് ഇമ്മാനുവേലാണ് പ്രൊഗ്രാം കോഓർഡിനേന്‍റ് ചെയ്തത്. സ്പോൺസേഴ്സിന്‍റെ പിന്തുണ‌യും ജനങ്ങളുടെ പങ്കാളിത്തവും ഓണാഘോഷത്തെ കിടയറ്റതാക്കി.