അറ്റ്ലാന്‍റാ കർമൽ മാർത്തോമ്മ സെന്‍റർ റെസിഡൻഷ്യൽ ബിൽഡിംഗ് സമുച്ചയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം
Wednesday, June 7, 2023 1:18 PM IST
ഷാജി രാമപുരം
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം അറ്റ്ലാന്‍റയിൽ ആരംഭിച്ച കർമൽ മാർത്തോമ്മ സെന്‍ററിൽ നിർമ്മാണം ആരംഭിക്കുന്ന റെസിഡൻഷ്യൽ ബിൽഡിംഗ് സമുച്ചയത്തിന്‍റെ ഉദ്ഘാടനം ജൂൺ മൂന്നിന് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് നിർവഹിച്ചു.

ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ, ട്രഷറർ ജോർജ് പി.ബാബു, വികാരി ജനറാൾ വെരി.റവ.ടി.കെ മാത്യു, റവ.സ്കറിയ വർഗീസ് (വൈസ് പ്രസിഡന്‍റ് കർമ്മേൽ സെന്‍റർ), ലീ റൈഫൺ (കോൺട്രാക്‌ടർ), ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഭദ്രാസനത്തിലെ എല്ലാ വൈദീകരും, അസംബ്ലി അംഗങ്ങളും ഉൾപ്പെടുന്ന ഒരു വലിയ സദസ് ചടങ്ങിന് സാക്ഷിയായി.



അറ്റ്ലാന്‍റയിലെ സാൻഡി സ്പ്രിംഗ്സ് - റോസ്‌വെൽ മെട്രോപൊളിറ്റൻ ഏരിയയിൽ ഓൾഡ് സ്റ്റോൺ മൗണ്ടൻ റോഡിൽ സ്ഥിതി ചെയ്യുന്ന കർമൽ മാർത്തോമ്മ സെന്‍റർ ഏകദേശം 2200-ൽ പരം ജനങ്ങൾക്ക് ഇരിപ്പടമുള്ള മനോഹരമായ ദേവാലയവും അതിനോടനുബന്ധിച്ച് 200-ൽ പരം പേർക്ക് ഇരിക്കാവുന്ന മറ്റൊരു ആലയവും ഇൻഡോർ കോർട്ടും 36 ക്ലാസ്റൂം ഉള്ള ബഹുനില സ്കൂൾ കെട്ടിടവും തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഉള്ള ഒരു വലിയ കേന്ദ്രമാണ്.

ഏകദേശം ആറ് മില്യൺ ഡോളർ മുടക്കി വാങ്ങിയ ഈ കേന്ദ്രത്തിന്‍റെ സാമ്പത്തിക ബാധ്യതകൾ എല്ലാം തീർത്ത് പുതിയ റെസിഡൻഷ്യൽ ബിൽഡിംഗ് കോംപ്ലക്സിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ സാധിക്കുന്നത് തികച്ചും ദൈവാനുഗ്രഹവും വിശ്വാസ സമൂഹത്തിന്‍റെ ആത്മാർഥമായ സഹകരണവും ഉണ്ടായതുകൊണ്ടാണന്ന് ബിഷപ് ഡോ. മാർ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.

2018 സെപ്റ്റംബറിൽ സ്വന്തമാക്കിയ ഈ സ്ഥാപനം മാർത്തോമ്മ സഭയ്ക്ക് നോർത്ത് അമേരിക്കയിൽ എന്നും അഭിമാനിക്കുവാൻ ഇടം നൽകുന്ന ഒരു കേന്ദ്രമായി വളരുന്നത് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.മാർ ഫിലിക്സിനോസിന്‍റെ പ്രവർത്തന മണ്ഡലത്തിലെ നേതൃപാടവത്തിന് ലഭിക്കുന്ന മറ്റൊരു അംഗീകാരം കൂടിയാണ്.