ടെക്സസ് ഗവർണറുമായി സംസാരിച്ചിട്ടു രണ്ടു വർഷത്തിലേറെയായതായി ഡാളസ് ജഡ്ജി
Wednesday, September 28, 2022 3:12 AM IST
പി.പി. ചെറിയാൻ
ഡാളസ്: ടെക്സസ് സുപ്രധാന കൗണ്ടിയായ ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജൻങ്കിൻസിന്‍റെ വെളിപെടുത്തൽ. ഗവർണർ ഗ്രോഗ് ഏബട്ടുമായി സംസാരിച്ചിട്ടു രണ്ടു വർഷത്തിലേറെ കാലമായെന്ന് കഴിഞ്ഞ വാരാന്ത്യം കൗണ്ടി ജഡ്ജി തന്നെയാണ് വിവരം പുറത്തുവിട്ടത്.

ടെക്സസ് ഗവർണറുമായി നിരവധി വിഷയങ്ങളിൽ കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ തന്നെ വിയോജിപ്പു പ്രകടിപ്പിച്ച ജഡ്ജി ക്ലെ ജങ്കിൻസ് ദേശീയ തലത്തിൽ തന്നെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സെപ്റ്റംബർ 25നു ഡാളസ് ഹാമിൽട്ടണ്‍ പാർക്ക് യുനൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ പ്രസ്താവന നടത്തുകയായിരുന്നു ജഡ്ജി. ഗ്രോഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാർഥി ബെറ്റൊ ഒ. റൂർക്കെക്ക് വോട്ടു ചെയ്യുന്നതിനെ കുറിച്ചും ചർച്ചിൽ വെച്ചു ജഡ്ജി ചർച്ചകൾ നടത്തി.

എല്ലാം സുരക്ഷിതമായി മുന്നോട്ടു പോകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ, എല്ലാം തകരാറിലാക്കുകയാണ് ഗവർണറെന്ന് ജഡ്ജി പറഞ്ഞു. ഗവർണറുടെ ഫോണ്‍ നന്പർ പോലും എനിക്കറിയില്ല. അയയ്ക്കുന്ന ഇമെയിലുകൾക്ക് മറുപടി നൽകാറില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി. ഡാളസ് മേയറും ഡമോക്രാറ്റുമായ എറിക്ക് ജോണ്‍സനുമായി ഗവർണർ നല്ല ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു.