2024 ജിഒപി പ്രൈമറി സർവേ: ട്രംപിനേക്കാൾ ഫ്ളോറിഡാ ഗവർണർക്കു മുൻതൂക്കം
Thursday, June 23, 2022 11:05 PM IST
പി.പി. ചെറിയാൻ
ന്യൂ ഹാംപ്ഷെയർ: 2024 ൽ നടക്കുന്ന അമേരിക്കൻ തെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനേക്കാൾ ഇഷ്ടപ്പെടുന്നതു ഫ്ളോറിഡാ ഗവർണർ റോണ്‍ ഡിസാന്‍റിസിനെയാണ് ബുധനാഴ്ച പുറത്തുവിട്ട യൂണിവേഴ്സിറ്റി ഓഫ് ന്യു ഹാംപ്ഷെയർ സർവേയിൽ ചൂണ്ടിക്കാണിക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 39 ശതമാനം പേർ ഫ്ളോറിഡായിലെ ഗവർണർ റോണ്‍ ഡിസാന്‍റിസിനെ പിന്തുണച്ചപ്പോൾ 37 ശതമാനമാണ് ട്രംപിനെ പിന്തുണച്ചത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രൈമറികൾക്കു നൂറ്റാണ്ടുകളായി ആദ്യം നടക്കുന്ന ഗ്രേനൈറ്റ് സംസ്ഥാനമെന്നറിയപ്പെടുന്ന ന്യുഹാംഷെയറിലാണ് ആദ്യ പൊതു ജനസർവേ സംഘടിപ്പിച്ചതെന്നത് ഇതിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു.

മുൻ വൈസ് പ്രസിഡന്‍റിനെ പിന്തുണച്ചത് 9 ശതമാനം പേർ മാത്രമാണ്. മുൻ സൗത്ത് കാരലൈന ഗവർണറും യുഎൻ അംബാസഡറുമായിരുന്ന നിക്കി ഹേലിക്ക് 6 ശതമാനം മാത്രമാണു ലഭിച്ചത്. റിപ്പബ്ലിക്കൻ വോട്ടർമാരിൽ ഡിസാന്‍റിസിനുള്ള പിന്തുണ വർധിച്ചുവരുന്നതായിട്ടാണ് ഈയിടെ നടന്ന അഭിപ്രായ സർവേകൾ നൽകുന്ന സൂചന.

2024 ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ഫ്ളോറിഡാ ഗവർണർ വരുമെന്നതു ഇപ്പോൾ പ്രവചിക്കാനാവില്ല. ബൈഡന്‍റെ ഭരണത്തിൽ അമേരിക്കൻ ജനതയുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രംപിനെ ഒരു തവണ കൂടി അവസരം ലഭിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും.