കാമുകിയെ 22 തവണ നിറയൊഴിച്ച് കൊലപെടുത്തി; അറസ്റ്റിലായ പതിനേഴുകാരന് ഉപാധികളോടെ ജാമ്യം
Friday, January 21, 2022 12:16 AM IST
ഹൂസ്റ്റണ്‍: വളർത്തു നായയുമായി രാത്രിയിൽ നടക്കാൻ ഇറങ്ങിയ പതിനാറു വയസുള്ള കാമുകിക്കു നേരെ 22 തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ജനുവരി പതിനൊന്നിന് നടത്തിയ കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ ജനുവരി 17 ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്.

ഡയമണ്ട് അൽവാറസ് എന്ന പതിനാറുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഫ്രാങ്ക് ഡിലിയോണ്‍ എന്ന പതിനേഴുകാരനാണ് കൃത്യം നടത്തിയത്. ഇയാൾ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടയിൽ ഫ്രാങ്ക് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് ഡയമണ്ട് മനസിലാക്കി. ഇതിനെ കുറിച്ചു സംസാരിക്കുന്നതിന് ടെക്സ്റ്റ് മെസേജ് അയച്ച് ഫ്രാങ്കിനോട് ഹൂസ്റ്റണ്‍ പാർക്കിൽ എത്താൻ ഡയമണ്ട് ആവശ്യപ്പെട്ടു. പാർക്കിനടുത്തു തന്നെ താമസിച്ചിരുന്ന ഡയമണ്ട് രാത്രി വളർത്തു നായയ്ക്കൊപ്പം പാർക്കിനെ ലക്ഷ്യമാക്കി നടന്നു.

അതേസമയം, അവിടെ എത്തിയ ഫ്രാങ്ക് ഡയമണ്ടിനു നേരെ വെടിയുതിർക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വളർത്തു നായ തിരിച്ചെത്തിയതോടെയാണ് മരണവാർത്ത വീട്ടുകാർ അറിഞ്ഞത്. വെടിവച്ചതിനുശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തുന്നതിന് പോലീസ് പല സ്ഥലത്തും അന്വേഷിച്ചുവെങ്കിലും ഒടുവിൽ സംഭവ സ്ഥലത്തുനിന്നും വളരെ ദൂരയല്ലാത്ത സ്ഥലത്തു നിന്നാണ് ഫ്രാങ്കിനെ അറസ്റ്റു ചെയ്തത്.

ജനുവരി 19 ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് 250,000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചു. ജിപിഎസ് മോണിറ്ററിംഗ് ഉൾപ്പെടെ കർശന ഉപാധികളോടെ ഫ്രാങ്കിനെ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറക്കി.

പി.പി. ചെറിയാൻ