ജോണ്‍സണ്‍ മാസ്റ്റർക്ക് ആദരവുമായി വേൾഡ് മലയാളി കൗണ്‍സിൽ പെൻസിൽവേനിയ പ്രൊവിൻസ്
Thursday, January 20, 2022 10:03 PM IST
പെൻസിൽവേനിയ: മലയാളികളുടെ മനസിൽ മെലഡിയുടെ മാന്ത്രിക സംഗീതം നിറച്ച പാട്ടിന്‍റെ രാജഹംസം ജോണ്‍സണ്‍മാസ്റ്ററുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തികൊണ്ട് വേൾഡ് മലയാളി കൗണ്‍സിൽ പെൻസിൽവേനിയ പ്രൊവിൻസ് സംഗീത സായാഹ്നമൊരുക്കുന്നു. 2002 ഫെബ്രുവരി 6 ഞായറാഴ്ച വൈകുന്നേരം നാലിന് ഫിലഡൽഫിയ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന 'Tribute to Johnson Master' എന്ന സംഗീത പരിപാടിയിൽ ശബരീനാഥ്, അഞ്ജലി ജയറാം തുടങ്ങിയ അമേരിക്കൻ മലയാളികൾക്കിടയിലെ പ്രശസ്ത ഗായകർ പങ്കെടുക്കുന്നു.

മലയാളിയുടെ എണ്‍പതുകളും തൊണ്ണൂറുകളും സംഗീതം കൊണ്ട് വസന്തകാലം തീർത്തവരിൽ പ്രധാനിയാണ് ജോണ്‍സണ്‍ മാസ്റ്റർ. ഗൃഹാതുരത്വത്തിന്‍റെയും സ്വരമാധുരിയുടേയും പുതിയ ഭാവത്തിലൂടെ അദ്ദേഹം മെനഞ്ഞ സംഗീതലോകം ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾക്ക് സംഗീതം പകർന്നു എന്നത് മാത്രമല്ല അദ്ദേഹത്തെ അതുല്യനാക്കി മാറ്റുന്നത്. സിനിമകൾക്ക് നൽകിയ പശ്ചാത്തല സംഗീതവും അദ്ദേഹം കണ്ടക്റ്റ് ചെയ്ത ലൈവ് ഓർക്കസ്ട്രയുമൊക്കെ സിനിമാഗാനങ്ങളോടൊപ്പം മലയാളി മനസുകളിൽ നിലകൊള്ളും.

നിലവിലെ പാൻഡമിക് സാഹചര്യത്തിൽ കർശനമായ സിഡിസി ഗൈഡ് ലൈൻ അനുസരിച്ചു പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുൻപാകെ ആയിരിക്കും ഈ സംഗീതസായാഹ്നം അരങ്ങേറുക. കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൗണ്‍സിൽ പെൻസിൽവേനിയ പ്രൊവിൻസ് ഭാരവാഹികളുമായി ബന്ധപ്പെടുക.

സന്തോഷ് ഏബ്രഹാം, ചെയർമാൻ - 215 605 6914
സിനു നായർ, പ്രസിഡന്‍റ് - 215 668 2367
സിജു ജോണ്‍, ജനറൽ സെക്രട്ടറി - 267 496 2080
റിനെ ജോസഫ്, ട്രഷറർ - 215 498 6090
സൂരജ് ദിനമണി, കൾച്ചറൽ ഫോറം - 215 437 2107

സന്തോഷ് എബ്രഹാം