ക്രിസ്മസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം: മരണം അഞ്ചായി; പ്രതി പിടിയിൽ
Tuesday, November 23, 2021 11:32 PM IST
വിസ്കോണ്‍സിൻ: വിസ്കോണ്‍സിൻ മിൽവാക്കിയിൽ ഞായറാഴ്ച നടന്ന ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. നാൽപതോളം പേർ ആശുപത്രിയിൽ ചികിത്സയിലും ഇതിൽ 12 ലധികം പേർ കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. 6 കുട്ടികളുടെ നിലഗുരുതരമാണ്.

സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഡറൽ ബ്രൂക്സിനെ(39) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് ഡറൽ. ഡറലുമായി ചരിചയമുള്ള ആരും തന്നെ പരേഡിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

മിൽവാക്കി ഡാൻസിംഗ് ഗ്രാനീസിലെ അംഗങ്ങളിൽ ഒരാൾ മരിക്കുകയും, പലർക്കും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതിദാരുണവും, ഭീകരവുമായ ആക്രമണമെന്നാണ് പ്രസിഡന്‍റ് ബൈഡൻ പ്രതികരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ബൈഡൻ അനുശോചനം അറിയിച്ചു.

പി.പി. ചെറിയാൻ