ഇരുൾ വീണ വഴികളിൽ തിരിനാളമായി "റൈറ്റ് വേ' ചാരിറ്റബിൾ ഫൗണ്ടേഷൻ
Wednesday, September 15, 2021 10:39 PM IST
ന്യൂജേഴ്സി: ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ തെരുവോരങ്ങളിലേക്ക് വലിച്ചെറിയപ്പട്ടവർ, അനാഥ ബാല്യങ്ങൾ, ചികിത്സ നിഷേധിക്കപ്പെടുന്ന നിർദ്ധനർ, ചെലവ് താങ്ങാനാവാത്തിതിനാൽ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്ന കുട്ടികൾ - ഇവർക്കെല്ലാം ഒരു തണലായി മാറുകയാണ് റൈറ്റ് വേ ചാരിറ്റബൾ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന. ഒരു വർഷം മുന്പ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ സംഘടന വിവിധ രീതിയിൽ വിഷമതകൾ നേരിടുന്ന ആയിരക്കണക്കിന് ആളുകൾക്കാണ് ഇതിനോടകം ആശ്വാസം പകർന്നുനൽകിയത്. സംഘടനയുടെ പ്രവർത്തനം ഇപ്പോൾ കേരളത്തിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുന്നു എന്നത് ഏറെ പ്രതീക്ഷ പകരുന്നതാണ്.

സാമൂഹികമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനമാണ് ഈ ജീവകാരുണ്യ സംഘടന ലക്ഷ്യം വയ്ക്കുന്നത്. അതിനായി വിവിധ മേഖലകൾ തിരിച്ച് അതിലേക്ക് വേണ്ട സന്നദ്ധപ്രവർത്തകരുടെ സേവനവും സാന്പത്തിക സഹായവും സംഘടന ഉറപ്പാക്കുന്നു. നിരാലംബർക്കും അഗതികൾക്കും നല്ല ഭക്ഷണം നൽകുക, അർഹരായവർക്ക് വേണ്ട ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കൊപ്പം സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും ശിശുപരിപാലനം നടത്തുകയുമാണ് സംഘടനയുടെ പ്രധാന പ്രവർത്തനങ്ങൾ. അതുവഴി സമൂഹത്തിൽ സർഗാത്മമായ ഒരു മാറ്റം കൊണ്ടുവരാനും സംഘടന ലക്ഷ്യമിടുന്നു.

നിലവിൽ രണ്ട് ചിൽഡ്രൻസ് ഹോമുകൾ നടത്തുന്ന സംഘടന 30 ആണ്‍കുട്ടികളുടേയും 20 പെണ്‍കുട്ടികളുടേയും വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട്. കുട്ടികളിൽ ബഹുഭൂരിക്ഷവും അനാഥരാണ്. ഇവർക്ക് പോഷകാഹാരവും നല്ല വിദ്യാഭ്യാസവും പരിചരണവും സംഘടന ഉറപ്പാക്കുന്നു. ഇതൊടൊപ്പം തന്നെ ഈ സന്നദ്ധ സംഘടന സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിനാവശ്യമായ പഠനോപകരണങ്ങളും യുണിഫോമുകളും നൽകുകയും അവരുടെ സ്കൂൾ ഫീസ് ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം നൽകുന്നതുവഴി ജീവിതത്തിൽ അവരെ സ്വയം പര്യാപ്തരാക്കിയെടുക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് സംഘടനയുടെ ഡയറക്ടർ വിപിൻ തോമസ് പറഞ്ഞു.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സേവനസന്നദ്ധരായ, സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാൻ റൈറ്റ് വേ ചാരിറ്റബിൾ ഫൗണ്ടേഷന് താൽപര്യമുണ്ട്.

ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ 12എ, 80ജി അംഗീകാരം ലഭിച്ചതിനാൽ ഫൗണ്ടേഷനിലേക്കു അയക്കുന്ന സംഭാവനകൾക്ക് നികുതിയിളവു ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: വിപിൻ തോമസ് (ഫോണ്‍: 91-7829982855, 918495800800)
ഈമെയിൽ: [email protected]

റിപ്പോർട്ട്: സെബാസ്റ്റ്യൻ ആന്‍റണി