നാടുവിട്ട അഫ്ഗാൻ പൈലറ്റുമാർ തിരിച്ചെത്താൻ താലിബാന്‍റെ സമ്മർദം
Monday, September 13, 2021 12:34 PM IST
വാഷിംഗ്ടൺ: യുഎസ് പരിശീലം നേടിയ അഫ്ഗാൻ പൈലറ്റുമാർക്കു തിരികെയെത്താൻ താലിബാൻ ഭരണകൂടത്തിന്‍റെ സമ്മർദം. താലിബാൻ ഒാഗസ്റ്റിൽ അഫ്ഗാൻ പിടിച്ചെടുത്തതോടെ നിരവധി പൈലറ്റുമാർ രാജ്യം വിട്ടിരുന്നു. രാജ്യത്തു വിമാനം പറത്താൻ കഴിവുള്ളവരുടെ അഭാവമാണ് താലിബാനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. യുഎഇ സർക്കാരിൽ സമ്മർദം ചെലുത്തി പൈലറ്റുമാരെ തിരികെ എത്തിക്കാനാണ് താലിബാൻ നീക്കം നടത്തുന്നതെന്നാണ് സൂചന.

രാജ്യത്തെ പല മേഖലകളിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ് താലിബാൻ സംഘം. താലിബാനിൽ അരക്ഷിതാവസ്ഥ കനത്തതോടെയാണ് ജീവഭയത്താൽ പൈലറ്റ്മാർ അടക്കമുള്ളവർ രാജ്യം വിട്ടത്. ഇവരിൽ മിക്കവരും യുഎഇയിലേക്കാണ് രക്ഷപ്പെട്ടത്. താലിബാൻ സംഘത്തിന്‍റെ പ്രതികാര നടപടികൾ ഭയന്നാണ് പൈലറ്റ്മാർ രാജ്യംവിട്ടത്.

അമേരിക്കൻ സേന ഉപയോഗിച്ചിരുന്നതടക്കമുള്ള വിമാനങ്ങളും സംവിധാനങ്ങളും അഫ്ഗാനിൽ അവശേഷിക്കുന്നുണ്ട്. ഇവ പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക പ്രവർത്തകരുടെ അഭാവവമാണ് ഇപ്പോൾ താലിബാൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

എ 29 ലൈറ്റ് അറ്റാക്ക് വിമാനങ്ങളും യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉൾപ്പെടെ 46 വിമാനങ്ങളാണ് അഫ്ഗാനിലുള്ളത്.