കാനഡയിൽ വൻ മയക്കുമരുന്ന് വേട്ട; ഇന്ത്യക്കാരുൾപ്പെടെ 20 പേർ അറസ്റ്റിൽ
Wednesday, June 23, 2021 10:50 PM IST
ടൊറന്‍റോ: കാനഡയിൽ അതിർത്തി കടന്നുള്ള കള്ളക്കടത്തിൽ1,000 കിലോ മയക്കുമരുന്ന്, കഞ്ചാവ് ഉൾപ്പെടെയുള്ള വസ്തുക്കളാണ് ടൊറന്േ‍റാ പോലീസ് പിടിച്ചെടുത്തത്. എക്സ്-റേ (സ്കാനിംഗ്) ഉപയോഗിച്ച് കണ്ടുപിടിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു മയക്കുമരുന്ന് കടത്തിക്കൊണ്ടു പോന്നിരുന്നത്.

മെക്സിക്കോയിൽ നിന്നും കലിഫോർണിയയിൽ നിന്നും ഒന്‍റാറിയോയിലെ നിരവധി നഗരങ്ങളിലേക്ക് ഒരു സമയം 100 കിലോഗ്രാം വരെ മയക്കുമരുന്ന് ട്രാക്ടർ-ട്രെയിലറുകളിൽ കടത്തിയിരുന്നു. പ്രത്യേകതരത്തിലുള്ള അറകളിലാണ് ഇത് സൂക്ഷിച്ചു കൊണ്ടിരുന്നതെന്ന് പ്രോജക്ട് ബ്രിസ കണ്ടെത്തി.

ട്രക്കുകളിലാണ് കള്ളക്കടത്ത് നടത്തിക്കൊണ്ടിരുന്നത് കൊറോണക്കാലം ആയതുകൊണ്ട് അതിർത്തിയിൽ അധികം ചെക്കിംഗ് ഇല്ലാത്തതിനാൽ ഇവർക്ക് കൂടുതൽ കൊണ്ടുവരുവാൻ സാധിക്കുമായിരുന്നു. ഉദ്യോഗസ്ഥർ കെണിയിൽ പെടുത്തിയാണ് ഇവരെ പിടിച്ചത്.

പിടികൂടിയവരിൽ ടൊറന്േ‍റായിലെ സ്കോട്ട് മക്മാനസ് (38), വില്യം നാൻ (23) എന്നിവരെയാണ് ഇപ്പോഴും കണ്ടെത്തിയത്. 61 ദശലക്ഷം ഡോളർ വിലമതിക്കുന്ന കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്ത്, മരിജുവാന എന്നിവ പിടിച്ചെടുത്തു.

20 പേർ ഇപ്പോൾ കസ്റ്റഡിയിലാണ്, മറ്റു രണ്ടുപേർ ഇപ്പോഴും ലാമിലാണ്. ചാർജ് ചെയ്യപ്പെടുന്നവരിൽ ഭൂരിഭാഗവും കിച്ചനർ, ടൊറന്േ‍റാ, ജിടിഎ എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. മൊത്തം 182 ക്രിമിനൽ കോഡ് ചാർജുകളാണ് അവർ നേരിടുന്നത്. ടൊറന്േ‍റായിലെ സ്കോട്ട് മക്മാനസ് (38), വില്യം നാൻ (23) എന്നിവരെയാണ് ഇപ്പോഴും കണ്ടെത്തിയത്.

സംശയമുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ള ആർക്കും അന്വേഷകരെ വിളിക്കാൻ ആവശ്യപ്പെടുന്നു. ആർസിഎംപി, ഒപിപി, യോർക്ക് റീജിയണൽ പോലീസ്, മോണ്‍ട്രിയൽ പോലീസ് തുടങ്ങി നിരവധി പ്രവിശ്യാ, ഫെഡറൽ ഏജൻസികൾ അന്വേഷണത്തിന് സഹായിച്ചതായി ടൊറന്‍റോ പോലീസ് പറയുന്നത്.

മയക്കുമരുന്ന് കടത്തിയ വാഹനങ്ങളെല്ലാം എല്ലാം സർക്കാർ കസ്റ്റഡിയിലെടുക്കും. കാനഡയിൽ ഇപ്പോൾ കഞ്ചാവ് നിയമപരമായി കൈവശംവയ്ക്കാമെങ്കിലും ഇപ്പോഴും അതിർത്തി കടന്നു വരുന്നുണ്ട്. വാഹനങ്ങളും പണവും സിവിൽ എൻഫോഴ്സ്മെന്‍റ് നടപടികളിലൂടെ ഒന്‍റാറിയോ സർക്കാർ എടുക്കുമെന്നും അതേസമയം മയക്കുമരുന്ന് നശിപ്പിക്കുമെന്നും വാട്സ് പറഞ്ഞു. നിയമവിധേയമാക്കിയിട്ടും കാനഡയിൽ ലാഭകരമായ ഭൂഗർഭ മാർക്കറ്റ് ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് വാട്ട്സ് പറഞ്ഞു. ലോറിയിൽ പ്രത്യേകം അറകൾ ഉണ്ടാക്കിയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. അങ്ങനെ പിടിച്ചവരെ പോലീസ് പ്രത്യേകം പ്രത്യേകം സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയാണ്.

റിപ്പോർട്ട്: ഷിബു കിഴക്കേകുറ്റ്