കോവിഡ് സഹായ പദ്ധതി: ഫോമയും അംഗസംഘടനകളും കേരള സർക്കാർ ഉദ്യോഗസ്ഥരും യോഗം ചേർന്നു
Friday, May 14, 2021 9:38 PM IST
ന്യൂയോർക്ക്: കൊറോണ വ്യാപനത്തിന്‍റെ പ്രതിസന്ധിയെ മറികടക്കാനും, കേരളത്തിനാവശ്യമായ ഓക്സിജൻ കോണ്‍സെൻട്രേറ്ററുകളും മറ്റു ജീവൻ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് ഫോമയും, ഫോമയിലെ അംഗ സംഘടനകളും, മറ്റു ജീവകാരുണ്യ സംഘടനകളായ ന·, കഐച്ച്എൻഎ, വേൾഡ് മലയാളി കൗണ്‍സിൽ, നൈന, എകഐംജി എന്നീ സംഘടനകളും നടത്തുന്ന ശ്രമങ്ങൾക്ക് ഉൗർജ്ജം പകരാനും, ക്യ്രത്യമായ വിവരങ്ങളും ഉപദേശങ്ങളും, ആവശ്യകതയെ സംബന്ധിച്ച് ശരിയാ മാർഗനിർദ്ദേശങ്ങൾ നൽകാനുമായി നടത്തിയ ചർച്ച, അംഗ സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും, കേരളം സർക്കാരിന്‍റെ ബന്ധപെട്ട സർക്കാർ ഉദ്യോഗസ്ഥരുടെയും, ചീഫ് സെക്രട്ടറി വി.പി. ജോയിയുടെയും, അവസരോചിതമായ വിവരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളുടെ ചോദ്യങ്ങൾക്കു ബന്ധപ്പെട്ടവർ വിശദമായ മറുപടി നൽകി എന്ന് മാത്രമല്ല, കേരളത്തിനാവശ്യമായ സഹായങ്ങളെ കുറിച്ച് ശരിയാ ദിശാബോധം നൽകുന്നതിനും സർക്കാരിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ചീഫ് സെക്രട്ടറി വി.പി. ജോയി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ .ഇളങ്കോവൻ ഐഎഎസ്, കേരള ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.ആർ. ക്യ്രഷ്ണ തേജാ മൈലവരപ്പ് ഐഎഎസ്, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വിഘ്നേശ്വരി ഐഎഎസ്, നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നന്പൂതിരി എന്നിവർ തയാറായി.

ആദ്യമായാണ് ഒരു വിദേശ മലയാളി സംഘടന സർക്കാരുമായി കൈകോർത്ത് കോവിഡിനെ പ്രതിരോധിക്കാനും, കേരളത്തിൽ താമസിക്കുന്ന സഹോദരങ്ങളെ സഹായിക്കാനും, ഒരു മാർഗരേഖ ലഭിക്കുന്നതിന് വേണ്ടി യോഗം സംഘടിപ്പിച്ചത്. തൃശൂർ, കോഴിക്കോട് ജില്ലാ കളക്ടർമാരുമായുള്ള പ്രാരംഭ ചർച്ചകളുടെ തുടർച്ചയായാണ് വിശാലമായ ചർച്ചകൾക്കും മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനും യോഗം ചേർന്നത്.

ഓക്സിജൻ കോണ്‍സെൻട്രേറ്ററുകളും മറ്റു ജീവൻ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് ഫോമയിലെ അംഗ സംഘടനകൾ, ന·, കഐച്ച്എൻഎ, വേൾഡ് മലയാളി കൗണ്‍സിൽ, നൈന, എകഐംജി തുടങ്ങിയ സന്നദ്ധ സംഘടനകളും ചേർന്നാണ് പണം സമാഹരിക്കുന്നത്.

കേരളത്തിൽ സംഘടിപ്പിച്ചിട്ടുള്ള കോവിഡ്/ ഓക്സിജൻ വാർ റൂമിനെ സംബന്ധിച്ചും, നിലവിലെ കൊറോണ വ്യാപനത്തിന്‍റെ അവസ്ഥയെ സംബന്ധിച്ചും , ഓക്സിജൻ കോണ്‍സെന്‍ററേറ്ററിന്‍റെ ആവശ്യകതയെ കുറിച്ചും, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വിഘ്നേശ്വരി ഐഎഎസ് വിശദീകരിച്ചു. ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് ഫോമക്ക് കൈമാറി. കേരള ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.ആർ. ക്യഷ്ണ തേജാ മൈലവരപ്പ് ഐഎഎസ്, വർധിച്ചു വരുന്ന കോവിഡ് രോഗികളുടെ എണ്ണത്തെ കുറിച്ചും, ഇനിയുണ്ടായേക്കാവുന്ന ഗുരുതര പ്രതിസന്ധിയെകുറിച്ചും വരച്ചു കാട്ടി.

യോഗത്തിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് വി.ആർ ക്യഷ്ണ തേജയും, നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നന്പൂതിരിയും മറുപടി നൽകി. സ്വദേശത്തുള്ള ബന്ധു മിത്രാദികൾക്ക് വിദേശത്തുള്ളവർക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കാനാവുമെന്നും, അതിനുള്ള നടപടിക്രമങ്ങൾ എന്താണെന്നും യോഗത്തിൽ വിശദീകരിച്ചു. ജൂണ്‍ 30 വരെ കേന്ദ്ര സർക്കാർ സന്നദ്ധ നികുതിയിളവുകൾ നൽകിയിട്ടുള്ള വിവരവും യോഗത്തിൽ പങ്കുവച്ച് ഏതെങ്കിലും സംഘടനകൾ ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കാൻ താൽപര്യപ്പെടുന്നെങ്കിൽ ജൂണ്‍ 30 നകം എത്തിക്കണമെന്നും അഭ്യർഥിച്ചു.

ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കാൻ താൽര്യപ്പെടുന്നവർ സമർപ്പിക്കേണ്ട രേഖകൾ എല്ലാം ഫോമയുടെ https://fomaa.com/page/Covid19GOI എന്ന ലിങ്കിൽ ആവശ്യക്കാർക്ക് ഫോമ ലഭ്യമാക്കിയിട്ടുണ്ട് രേഖകൾ മേൽപ്പറഞ്ഞ ലിങ്കിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ എന്തെങ്കിലും സംശയങ്ങൾ ഉള്ളവർ ഫോമയുടെ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണനുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഫോമാ ഭാരവാഹികൾ അഭ്യർഥിച്ചു. ളീാമബ2021ാമ്യ14.ഷുഴ

റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ