ഫോമാ വനിതാ ഫോറത്തിന്‍റെ ഉദ്ഘാടനം നടി സുമലത എംപി, ശ്രീലേഖ ഐപിഎസ് നേതൃത്വത്തിൽ വേറിട്ടതായി
Wednesday, January 13, 2021 10:26 PM IST
ന്യൂയോർക്ക്: ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്‍റെ പുതിയ കമ്മറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു നടിയും പാർലമെന്‍റംഗവുമായ സുമലതയുടെ പ്രസംഗവും ഫോറത്തിന്‍റെ സഞ്ജയിനി സ്കോളർഷിപ്പ് -സ്പോണ്‍സർ എ സ്റ്റുഡന്‍റ്- പ്രഖ്യാപനം നടത്തി മുൻ ഡിജിപി ശ്രീലേഖ ഐപിഎസിന്‍റെ പ്രസംഗവും ഏറെ ശ്രദ്ധേയമായി.

വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർപേഴ്സണ്‍ ലാലി കളപ്പുരക്കൽ സ്വാഗതവും ഫോറം വൈസ് ചെയർപേഴ്സണ്‍ ജൂബി വള്ളിക്കളം നന്ദിയും പറഞ്ഞു. ഗായിക രഞ്ജിനി ജോസ്, ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ഫോമാ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ എന്നിവർ ആശംസകൾ നേർന്നു. ഫോമാ വനിതാ ഫോറം സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവരായിരുന്നു എംസിമാർ.

മലയാളികൾക്ക് എന്‍റെ സിനിമാ അനുഭവങ്ങൾ കേൾക്കാൻ ആയിരിക്കും കൂടുതൽ താൽപര്യം എന്നറിയാം. പതിനഞ്ചാം വയസിലാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അഭിനയം, നൃത്തം അങ്ങനെ ഒന്നും അറിയാതെ ഒരു കൗമാരക്കാരി തികച്ചും അപരിചിതമായ വലിയ ലോകത്തേക്ക് കാലെടുത്തു വയ്ക്കുകയാണ്. സെറ്റുകളിൽ നിന്ന് ആദ്യാക്ഷരങ്ങൾ മുതൽ പഠിച്ചെടുത്തു. മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു. ജോഷി സർ, ഭരതൻ സർ, പത്മരാജൻ സർ, സിബി മലയിൽ, കമൽ എന്നിങ്ങനെ മലയാളത്തിലെ പ്രഗത്ഭരോടൊപ്പം സിനിമകൾ ചെയ്തു. ഇവരിൽ നിന്നൊക്കെയാണ് സിനിമയെക്കുറിച്ച് ഞാൻ പഠിച്ചതും അറിഞ്ഞതെന്നും നടി സുമലത എംപി പറഞ്ഞു.

കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്ത് എവിടെ ചെന്നാലും പണ്ടു ചെയ്ത കഥാപാത്രങ്ങൾ ഓർത്തുവച്ച് ആളുകൾ ഇപ്പോഴും അടുത്തേക്ക് ഓടിവരാറുണ്ട്. ദുബായ്, അമേരിക്ക, ഓസ്ട്രേലിയ അങ്ങനെ എവിടെയും മലയാളികൾ എന്നെ തിരിച്ചറിയും. പലർക്കും ഞാൻ ക്ലാരയാണ്. ന്യൂഡൽഹിയിലെയും നിറക്കൂട്ടിലെയും കഥാപാത്രങ്ങൾക്കും ആരാധകരുണ്ട്. പ്രേക്ഷകരുടെ മനസിിൽ അങ്ങനൊരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു. ആ ചിത്രങ്ങളിൽ അവസരം ലഭിച്ചത് നന്ദിയോടെ ഓർക്കുന്നു.

ഫോമാ വിമൻസ് ഫോറത്തിന്‍റെ സഞ്ജയിനി സ്കോളർഷിപ്പ് -സ്പോണ്‍സർ എ സ്റ്റുഡന്‍റ്- പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത് മുൻ ഡിജിപി ശ്രീലേഖ ഐപിഎസ് ആണ്.

വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സർവോന്മുഖമായ വികാസത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ, വ്യക്തിത്വ വികാസം മാത്രമല്ല വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം എന്ന ഉദ്ദേശത്തോടെയാണ് വിമൻസ് ഫോറം സഞ്ജയിനി സ്കോളർഷിപ്പ് സ്പോണ്‍സർ എ സ്റ്റുഡന്‍റ് പദ്ധതി തുടങ്ങുന്നത്-ഫോറം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

’2006 മുതൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമ വനിതാ ഫോറം തുടങ്ങിയെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി,’ ശ്രീലേഖ ഐപിഎസ് പറഞ്ഞു.

’പ്രാരംഭം മുതൽ ഈ നിമിഷംവരെയും സ്ത്രീകളുടെ ശക്തിമഹത്തായ ഒരു കൂട്ടായ്മയായി നിലകൊള്ളുന്നു എന്നാണ് ഇതിന്‍റെ പ്രവർത്തനത്തെക്കുറിച്ച് മനസിലാക്കാൻ സാധിച്ചത്. നിങ്ങളെ പരിചയപ്പെടാനും അഭിസംബോധന ചെയ്ത് രണ്ടു വാക്ക് പറയാനും സാധിക്കുന്നതിൽ ഏറെ സന്തോഷം. കഴിഞ്ഞ വർഷം ഉൾപ്പെടെ സാമൂഹിക സേവനരംഗത്ത് നിങ്ങൾ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അഭിനന്ദിക്കുന്നു.

33 വർഷങ്ങളും അഞ്ചു മാസങ്ങളും നീണ്ട എന്‍റെ പോലീസ് ജീവിതത്തിൽ, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി കഴിവിനൊത്ത് പ്രവർത്തിച്ചതിൽ സന്തോഷവും ചാരിതാർഥ്യമുണ്ട്. ഇപ്പോൾ, പെണ്‍കുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസത്തിനുവേണ്ടി നിങ്ങൾ ഒരുക്കുന്ന ’സഞ്ജയിനി ’ എന്ന സ്കോളർഷിപ്പ് പദ്ധതിയും വീടുകളിലിരുന്ന് ചെയ്യാവുന്ന സ്ത്രീകളിലെ കരകൗശലത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നതും എന്‍റെ മനസ് നിറയ്ക്കുന്നു.

ഫോമയിലെ സ്ത്രീകൾ ശക്തി ആർജിച്ചവരാണ്. പത്തുവർഷത്തെ പ്രവർത്തനങ്ങൾകൊണ്ടത് തെളിയിക്കുകയും ചെയ്തു. നിങ്ങൾക്ക് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് എന്‍റെ ഉപദേശം ആവശ്യമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ, നമ്മുടെ നാട്ടിൽ പരിതാപകരമായ അവസ്ഥ അഭിമുഖീകരിക്കുന്ന നിരവധി സ്ത്രീകളുണ്ട്. പ്രത്യേകിച്ച്, ’പേടി’ എന്ന സംഗതി സ്ത്രീകളെ വലിഞ്ഞുമുറുകി പിന്നോട്ട് വലിക്കുന്നുണ്ട് . ഭയം എന്ന വികാരം ഉള്ളിലുള്ള സ്ത്രീക്ക് വിജയം നേടാൻ ഒരിക്കലും കഴിയാതെ വരും. ധൈര്യത്തോടെ ഒരു കാര്യം ചെയ്യുന്പോൾ, തോൽവി വന്നാലും നേരിടാൻ പ്രയാസമുണ്ടാവില്ല.

റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ