ക്യാപിറ്റോൾ ആക്രമണം: നാഷണൽ ഗാർഡിനെ വിളിക്കാനുള്ള തന്‍റെ ശ്രമങ്ങളെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചുവെന്ന് പോലീസ് മേധാവി
Tuesday, January 12, 2021 10:24 PM IST
വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള പ്രകടനത്തിന് മുന്നോടിയായി നാഷണൽ ഗാർഡിനെ വിളിക്കണമെന്ന തന്‍റെ അഭ്യർഥനകളെ സഭയിലെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചതായി യുഎസ് ക്യാപിറ്റോൾ പോലീസ് മേധാവി ആരോപിച്ചു.

സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥരുടെ വാദത്തിന് ഘടകവിരുദ്ധമായാണ് പോലീസ് മേധാവി സ്റ്റീവൻ സണ്‍ഡിന്‍റെ പ്രസ്താവന. ക്യാപിറ്റോളിലെ അക്രമത്തിന് മുന്പും ശേഷവും ഒന്നിലധികം തവണ നാഷണൽ ഗാർഡിനെ വിളിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം മുന്പത്തെ പ്രകടനങ്ങളെക്കാൾ വളരെ വിപുലമായിരിക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെട്ടിട്ടും ഗാർഡിനെ വിളിക്കാനുള്ള ഒൗദ്യോഗിക നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്‍റെ സൂപ്പർവൈസർമാർ വിമുഖത കാണിച്ചു. ഞായറാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സണ്‍ഡിന്‍റെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന.

ബുധനാഴ്ച ക്യാപിറ്റോൾ ഹില്ലിന് നേരെയുണ്ടായ ആക്രമണത്തിനുശേഷം ഉദ്യോഗസ്ഥർ ഉന്നയിച്ച അവകാശവാദങ്ങൾക്ക് വിരുദ്ധമായാണ് സണ്‍ഡിന്‍റെ പ്രസ്താവന. നാഷണൽ ഗാർഡും മറ്റ് അധിക സുരക്ഷാ പിന്തുണയും നൽകാമായിരുന്നുവെന്ന് സണ്‍ഡിന്‍റെ മേലുദ്യോഗസ്ഥർ പറഞ്ഞിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്.

ക്യാപിറ്റോൾ ആക്രമിക്കുന്നതിനു മുന്പ് ആറുതവണ താൻ സഹായം അഭ്യർഥിച്ചതായി സണ്‍ഡ് പറയുന്നു. ഓരോ അഭ്യർഥനകളും നിരസിക്കുകയോ വൈകിപ്പിക്കുകയോ ചെയ്തെന്നും അദ്ദേഹം പറയുന്നു.


ബുധനാഴ്ച നടന്ന അക്രമത്തിനിടെ, ഡിസി നാഷണൽ ഗാർഡിൽ നിന്ന് വെറും 340 സൈനികരെയാണ് ആവശ്യപ്പെട്ടതും വിന്യസിച്ചതും. അവരാകട്ടേ നിരായുധരുമായിരുന്നു. കാരണം, അവരുടെ ജോലി ട്രാഫിക് നിയന്ത്രണമായിരുന്നു, നിയമപാലനമായിരുന്നില്ല. അത് ക്യാപിറ്റോൾ പോലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നു.

ജനക്കൂട്ടം ബുധനാഴ്ച 12.40 ഓടെ ക്യാപിറ്റോൾ സമുച്ചയത്തിലെത്തിയപ്പോൾ, കെട്ടിടത്തിന്‍റെ പടിഞ്ഞാറ് വശത്തെ പരിധി ലംഘിക്കാൻ 15 മിനിറ്റു മാത്രമേ എടുത്തുള്ളൂ എന്ന് അദ്ദേഹം പറയുന്നു. അന്ന് 1,400 ഓളം വരുന്ന ക്യാപിറ്റോൾ പോലീസ് സംഘത്തെ 8,000ത്തോളം കലാപകാരികൾ പെട്ടെന്ന് കീഴടക്കി. നേരെ മറിച്ച് ഞങ്ങൾക്ക് നാഷണൽ ഗാർഡിന്‍റെ സഹായമുണ്ടായിരുന്നുവെങ്കിൽ പ്രക്ഷോഭകാരികളെ തടഞ്ഞു നിർത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു ക്യാപിറ്റൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. സഭാ സ്പീക്കർ നാൻസി പെലോസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ജനുവരി 16ന് സണ്‍ഡ് സ്ഥാനമൊഴിയും. ലെ്ലേിബെമേിൗറബ2021ഷമി12.ഷുഴ

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ