"ബോൺ എലൈവ് ' ; ട്രംപ് ഒപ്പു വച്ചു
Friday, September 25, 2020 6:32 PM IST
വാഷിംഗ്ടൺ ഡിസി: അമ്മയുടെ ഉദരത്തിലെ ഗർഭസ്ഥ ശിശുവിന്‍റെ അവസ്ഥ എങ്ങനെയായിരുന്നാലും കുഞ്ഞുങ്ങൾക്ക് ഭൂമിയിൽ പിറന്നു വീഴുന്നതിനുള്ള സർവ അവകാശവും നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ "ബോൺ എലൈവ് ' ട്രംപ് ഒപ്പുവച്ചു.

എക്സിക്യൂട്ടീവ് ഉത്തരവിന്‍റെ വിശദാംശങ്ങൾ പൂർണമായും പുറത്തുവിട്ടിട്ടില്ല. ബോൺ എലൈവ് ഇൻഫന്‍റ് പ്രൊട്ടക്ഷൻ ആക്ട് കോൺഗ്രസിൽ നിരവധി തവണ അവതരിപ്പിച്ചുവെങ്കിലും നിയമമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭൂമിയിൽ ജനിക്കുന്ന കുട്ടികളുടെ മുഴുവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. പരാജയപ്പെട്ട ഗർഭച്ഛിദ്രം അതിജീവിച്ചു ജനിക്കുന്ന കുട്ടികൾക്ക് മെഡിക്കൽ കെയർ ലഭിക്കുന്നതിനും അവകാശമുണ്ടായിരിക്കുമെന്ന്
വെർച്വലായി സംഘടിപ്പിച്ച നാഷണൽ കാത്തലിക് പ്രെയർ ബ്രയ്ക്ക് ഫാസ്റ്റിൽ പ്രസിഡന്‍റ് ട്രംപ് വെളിപ്പെടുത്തി.

ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുക എന്നതു ധാർമിക ചുമതലയാണ്. ഭരണകൂടം ഇതിനാവശ്യമായ ഫെഡറൽ ഫണ്ട് വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ‌ട്രംപ് ഉറപ്പു നൽകി.

അതേസമയം പ്രസിഡന്‍റ് ഒരിക്കൽ കൂടി ഗർഭസ്ഥ ശിശുക്കളുടെ ജീവൻ ഉറപ്പു നൽകിയതിൽ പ്രൊ ലൈഫ് മാർച്ച് ഫോർ ലൈഫ് പ്രസിഡന്‍റ് ജീൻ മാൻസിനി നന്ദി അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ