യുഎസ് കോണ്‍ഗ്രസിലെ ആദ്യ നേറ്റീവ് അമേരിക്കൻ വനിതാ അംഗം ന്യു മെക്സിക്കോയിൽ നിന്ന്
Wednesday, November 14, 2018 10:03 PM IST
ന്യൂ മെക്സിക്കോ: യുഎസ് കോണ്‍ഗ്രസിന്‍റെ ചരിത്രത്തിൽ ആദ്യമായി നേറ്റീവ് അമേരിക്കൻ വനിതാ അംഗം ന്യു മെക്സിക്കോയിൽ നിന്നും പ്രതിനിധിയായി എത്തുന്നു. ന്യൂ മെക്സിക്കോ ഫസ്റ്റ് കണ്‍ഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ഡമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച ഡെബ്ര ഹാലാന്‍റിക് (68) നിലവിലുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി ജാനിസ് ഇ. ആൾനോഡ് ജോണ്‍സിനെ പരാജയപ്പെടുത്തിയാണ് യുഎസ് കോണ്‍ഗ്രസിൽ അംഗത്വം നേടിയത്.

ഡമോക്രാറ്റിക് പാർട്ടിക് സുരക്ഷിതമായ ഡിസ്ട്രിക്റ്റ് 2013 മുതൽ മിഷേൽ ഗ്രിഷമിന്‍റെ കൈവശമായിരുന്നു. ഇവർ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെടുകയായിരുന്നു.

ജൂണ്‍ അഞ്ചിനു നടന്ന ഡമോക്രാറ്റിക് പ്രൈമറിയിൽ പാർട്ടിയിലെ മൂന്നു എതിരാളികളെ പരാജയപ്പെടുത്തിയാണ് ഇവർക്ക് സ്ഥാനാർഥിത്വം ലഭിച്ചത്. ന്യുമെക്സിക്കോ രാഷ്ട്രീയത്തിൽ ദീർഘചരിത്രമുള്ള വനിതയാണ് ഡെബ്ര. ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ ന്യുമെക്സിക്കോ അധ്യക്ഷയായിരുന്നു ഇവർ. ഇവരുടെ കാലഘട്ടത്തിലായിരുന്ന ന്യുമെക്സിക്കോ പ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചത്. ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് ഇതേ യൂണിവേഴ്സിറ്റി ലോ സ്കൂളിൽ നിന്നും ജൂറിസ് ഡോക്ടർ പഠനവും പൂർത്തീകരിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ