അരിസോണയിൽ ആദ്യമായി വനിതാ അംഗം യുഎസ് സെനറ്റിൽ
Tuesday, November 13, 2018 10:16 PM IST
ഫിനിക്സ് (അരിസോണ): അരിസോണയിൽ നിന്നും യുഎസ് സെനറ്റിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മാർത്താ മെക്സാലിയെ പരാജയപ്പെടുത്തി ഡമോക്രാറ്റിക്ക് സ്ഥാനാർഥി ക്രിസ്റ്റീൻ സയ്ൻമ വിജയിച്ചു. 38197 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇവർക്ക് ലഭിച്ചത്.

നവംബർ 6ന് നടന്ന തെരഞ്ഞെടുപ്പിൽ നവംബർ 12 തിങ്കളാഴ്ചയാണ് ഒൗദ്യോഗികമായി വിജയിയെ പ്രഖ്യാപിച്ചത്. ഒരാഴ്ചയാണ് റീ കൗണ്ടിംഗിന് വേണ്ടി വന്നത്.

1988നു ശേഷം ഡമോക്രാറ്റിക് പാർട്ടിക്ക് വിജയം സമ്മാനിച്ച ക്രിസ്റ്റീന അരിസോണയിൽ നിന്നും യുഎസ് സെനറ്റിൽ എത്തുന്ന ആദ്യ വനിതാ അംഗമാണ്. മാത്രമല്ല യുഎസ് സെനറ്റിലെ ആദ്യ ഓപ്പണ്‍ലി ബൈ സെക്വക്ഷൽ സെനറ്റർ എന്ന പ്രത്യേകതകൂടി ക്രിസ്റ്റീൻ നേടിയിരിക്കുന്നു.

നിലവിലുണ്ടായിരുന്ന റിപ്പബ്ലിക്കൻ സെനറ്റർ ജെഫ് ഫ്ലേക്ക് സ്ഥാനം ഒഴിഞ്ഞ സീറ്റിൽ വിജയ പ്രതീക്ഷയോടെയാണ് മാർത്താ മെക്ക് സാലി മത്സരിച്ചതും തെരഞ്ഞെടുപ്പിനു മുന്പ് പുറത്തുവന്ന സർവേ റിപ്പോർട്ട് ശരിവക്കുന്നതായിരുന്നു ക്രിസ്റ്റിനിന്‍റെ വിജയം.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ അനുകൂലിച്ച സംസ്ഥാനമായിരുന്നു അരിസോണ. സെനറ്റിൽ നേരിയ ഭൂരിപക്ഷം നേടിയിരുന്ന റിപ്പബ്ലിക്കൻ പാർട്ടി ഫ്ളോറിഡായിലേയും മിസിസിപ്പിയിലേയും ഫലപ്രഖ്യാപനം വരുന്പോൾ ഭൂരിപക്ഷം നിലനിർത്താൻ കഴിയുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ