പ്രവീണ്‍ വധക്കേസ്: പ്രതിയെ വിട്ടയച്ചതിനെതിരേ സമർപ്പിച്ച പരാതി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു
Friday, October 19, 2018 10:01 PM IST
ഷിക്കാഗോ: ഇന്ത്യൻ അമേരിക്കൻ കോളജ് വിദ്യാർഥി ഷിക്കാഗോയിൽ നിന്നുള്ള പ്രവീണ്‍ വർഗീസ് കൊലക്കേസിൽ പ്രതിയാണെന്ന ജൂറി വിധിയെഴുതിയ ഗേജ് ബഥൂണിനെ സ്വതന്ത്രനായി വിട്ടയച്ച ജാക്സണ്‍ കൗണ്ടി സർക്യൂട്ട് കോർട്ട് ജഡ്ജിമാർക്ക് ക്ലാർക്കിന്‍റെ ഉത്തരവ് റദ്ദാക്കി ഉടനെ കൊലക്കുറ്റത്തിനു ശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ടു ഇല്ലിനോയ്സ് സുപ്രീംകോടതിയിൽ സമർപ്പിച്ച പരാതി ഒക്ടോ. 17നു സ്വീകരിച്ചതായി ഇല്ലിനോയ്സ് സ്പെഷൽ പ്രോസിക്യൂട്ടർ ഡേവിഡ് റോബിൻസൻ അറിയിച്ചു.

2014ൽ രാത്രി പാർട്ടി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ ബഥുണുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. ജൂണ്‍ മാസമായിരുന്നു ജൂറി പ്രവീണ്‍ വർഗീസ് കേസിൽ ഫസ്റ്റ് ഡിഗ്രി മർഡറിന് ചാർജ് ചെയ്യപ്പെട്ട പ്രതി ഗേജ് ബഥൂണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ ഒരു സാധാരണ വിധിയിലൂടെ പ്രതിയെ ബോണ്ടിൽ സ്വതന്ത്രനായി വിട്ടയയ്ക്കുവാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും തന്‍റെ ഇരുപത്തിയഞ്ചുവർഷത്തെ സർവീസിനിടയിൽ രണ്ടാംതവണയാണ് സുപ്രിംകോടതിയിൽ ഇങ്ങനെയൊരു പരാതി സമർപ്പിക്കേണ്ടി വന്നതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.

ഇപ്പോൾ സ്വതന്ത്രനായി കഴിയുന്ന പ്രതിയെ എത്രയും വേഗം നിയമത്തിന്‍റെ മുന്പിൽ കൊണ്ടുവരമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവീണ്‍ വർഗീസിന്‍റെ മാതാവ് ലവ്‌ലി വർഗീസ് പറഞ്ഞു. ലോക്കൽ ജസ്റ്റിസ് സിസ്റ്റത്തെക്കുറിച്ചുള്ള ഒരു പുനർചിന്തനം നടത്താൻ ഈ കേസ് സഹായകരമാകുമെന്നും ലവ്‌ലിപ്രതീക്ഷിക്കുന്നു.


റിപ്പോർട്ട് : പി.പി. ചെറിയാൻ