സ്വാമി ഗുരുരത്നം ജ്ഞാനതപസിക്കും സ്വാമി ജനനന്മ ജ്ഞാനതപസിക്കും സ്വികരണം നൽകി
Thursday, July 12, 2018 10:39 PM IST
വെസ്റ്റ്ചെസ്റ്റർ: വെസ്റ്റ്ചെസ്റ്റർ അന്പലത്തിലെത്തിയ സ്വാമി ഗുരുരത്നം ജ്ഞാനതപസിയെയും സ്വാമി ജനനന്മ ജ്ഞാനതപസിയെയും ക്ഷേത്രം പ്രസിഡന്‍റ് പാർഥസാരഥി പിള്ള, ഗണേഷ് നായർ, രാജൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സ്വികരണം നൽകി. ഗുരുരത്നം സ്വാമിജിയെ ചന്ദ്രൻ താഴയിൽ , ജനനന്മ സ്വാമിജിയെ രാധകൃഷ്ണൻ പോർചെസ്റ്ററും പൊന്നാട നൽകി ആദരിച്ചു. ബാബു നായർ, ജോഷി നാരായണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ആധുനിക യുഗത്തിൽ താമസിക്കണ മനുഷ്യർക്ക് ആത്മവിനെ പൂജിക്കേണ്ടത് ആവിശ്യമാണെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസി അഭിപ്രായപ്പെട്ടു . ആത്മീയത എന്നത് എല്ലാ മനുഷ്യരും പരിപാലിക്കേണ്ട ഒന്നാണ്. ആത്മീയത പരിപാലിപ്പിക്കാൻ ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ, വേദപഠനശാലകൾ തുടങ്ങിയവ നമ്മെ സജമാക്കുന്നു. അതിലൂടെ ഇന്നത്തെ തലമുറ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങൾ മാറ്റി നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ നമ്മുക്ക് സാധിക്കും.

ആത്മീയതയിലൂടെ മാത്രമേ അതിനെ നിയന്ത്രിക്കാൻ സദ്യമാകു. വരും തലമുറയ്ക്ക് അന്യം നിന്ന് പോകാതിരിക്കാൻ, സനാധന ധർമ്മം അടുത്ത തലമുറക്ക് കൈമാറാൻ നാം ഓരോരുത്തരും ബാധ്യസ്ഥാരാണ്. അങ്ങനെ ആരാധനാലയങ്ങൾ എന്നും മനുഷ്യ ജീവിതത്തിന്‍റെ ഭാഗം തന്നെയാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ഷേത്രങ്ങളാണ് സർവധർമ സമഭാവനയുടെ അടിസ്ഥാനം. സത്യം ഏകമാണെന്നും ആ സത്യം തന്നെയാണ് സകല ചാരാചരങ്ങളായിരികുന്നതെന്നും നമ്മെ പഠിപ്പിക്കുന്നത് എന്നും സ്വാമി ഗുരുരത്നം  ജ്ഞാനതപസി അഭിപ്രായപ്പെട്ടു .

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ