അയർലൻഡിൽ അപ്പാർട്മെന്‍റ് വാങ്ങുന്നവരുടെ എണ്ണമേറുന്നു
Wednesday, September 25, 2024 12:19 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: ഭവന പ്രതിസന്ധി രൂക്ഷമായ അയർലൻഡിൽ താമസത്തിനായി വീടുകൾക്ക് പകരം അപ്പാർട്മെന്‍റുകൾ വാങ്ങുന്നവരുടെ എണ്ണമേറുന്നു. വീടുവില ഏറെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് അപ്പാർട്ടുമെന്‍റുകളിൽ താമസിക്കാൻ ഏറെപ്പേർ നിർബന്ധിതരായിരിക്കുന്നത്.

വീടുകളേക്കാൾ അപ്പാർട്മെന്‍റുകൾക്കു അൽപ്പം വിലക്കുറവ് ഉണ്ടെന്നതിനാലാണിത്. അപ്പാർട്മെന്‍റുകൾ നിർമിക്കുന്ന അനുപാതം സമീപ വർഷങ്ങളിൽ വർധിച്ചു. 2019ലെ എല്ലാ പൂർത്തീകരണങ്ങളുടെയും 16 ശതമാനത്തിൽ നിന്ന് 2023ൽ ഇത് 35 ശതമാനമായി വർധിച്ചു.


ഭവന പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ അപാർട്മെന്‍റുകൾ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കും. ഇത് മൊത്തത്തിൽ പ്രതീക്ഷിക്കുന്ന രീതിയിൽ താമസം തുടങ്ങുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതിനും ഇടയാക്കുന്നു.

സർക്കാർ പദ്ധതികളിൽ സമൂലമാറ്റം കൊണ്ടുവന്നാൽ മാത്രമേ രാജ്യത്തു ഭവന പ്രതിസന്ധിക്കു പരിഹാരം കാണാനാവുള്ളൂ. വീടുവില ഏറുന്നതിനൊപ്പം വാടക വർധിക്കുന്നതും സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്.