ഇലക്‌ട്രിക് അയർലൻഡ് വൈദ്യുതി, ഗ്യാസ് നിരക്കുകൾ കുറയ്ക്കുന്നു
Tuesday, September 10, 2024 12:20 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: ഇലക്‌ട്രിക് അയർലൻഡ് നവംബർ മുതൽ ഗ്യാസ്, വൈദ്യുത നിരക്കുകൾ കുറയ്ക്കും. ഇലക്‌ട്രിക് അയർലൻഡ് ഒരു വർഷത്തിനിടെ നടത്തുന്ന മൂന്നാമത്തെ നിരക്ക് കുറവ് പ്രഖ്യാപനമാണിത്.

ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഇതിന്‍റെ ഗുണം ലഭിക്കും. വൈദ്യുതി വില അഞ്ച് ശതമാനം വരെയും ഗ്യാസ് വില മൂന്ന് ശതമാനം വരെയും കുറയും.

ഇതു കാരണം കുടുംബങ്ങൾക്ക് പ്രതിവർഷം 40 യൂറോ മുതൽ 100 യൂറോ വരെ ലാഭിക്കാനാവും. അടുത്ത മാസം എല്ലാ വൈദ്യുതി വിതരണക്കാർക്കും നൽകേണ്ട ആസൂത്രിത വർധനവ് നൽകില്ലെന്നും ഇലക്‌ട്രിക് അയർലൻഡ് പ്രഖ്യാപിച്ചു.


ഗ്രിഡ് മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി ഗാർഹിക വൈദ്യുതി ബില്ലുകളിൽ പ്രതിവർഷം 100 യൂറോ വർധനവ് യൂട്ടിലിറ്റികളുടെ നിയന്ത്രണത്തിനുള്ള കമ്മീഷൻ അടുത്തിടെ അംഗീകരിച്ചിരുന്നു.

ഇത് വീടുകളിലേക്ക് കൈമാറില്ലെന്നും ഇലക്‌ട്രിക് അയർലൻഡ് വ്യക്തമാക്കി. ഇലക്‌ട്രിക് അയർലൻഡ് അവസാനമായി നിരക്ക് കുറച്ചത് മാർച്ചിലാണ്‌. അന്ന് വൈദ്യുതി വില എട്ട് ശതമാനവും ഗ്യാസ് വില ഏഴ് ശതമാനവുമാണ് കുറച്ചത്.