ബംഗളൂരുവിൽ "കുറുപ്പ് മോഡൽ' കൊലപാതകം
Monday, August 26, 2024 12:50 PM IST
ബംഗളൂരു: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ക്രൃത്രിമ വാഹനാപകടമുണ്ടാക്കി ഭിക്ഷാടകനെ കൊലപ്പെടുത്തിയ കേസിൽ വ്യവസായിയും സഹായിയും പിടിയിൽ. ബംഗളൂരു ഹൊസ്കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറി ഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ ഒളിവിൽപ്പോയെ മുനിസ്വാമിയുടെ ഭാര്യ ശില്പറാണിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. ഈ മാസം 13ന് ഹാസനിൽ വച്ചാണു കൊലനടത്തിയത്. മുനിസ്വാമിയും ശില്പയും യാചകനുമായി സൗഹൃദം സ്ഥാപിച്ചശേഷം കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

വിജനമായ സ്ഥലത്തെത്തിയപ്പോൾ വാഹനത്തിന്‍റെ ടയറിനു തകരാർ സംഭവിച്ചെന്ന വ്യാജേന കാർ നിർത്തുകയും ടയർ മാറ്റാൻ യാചകന്‍റെ സഹായം ആവശ്യപ്പെടുകയുമായിരുന്നു. ഇയാൾ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ, നേരത്തെ തയാറാക്കിയ പദ്ധതിപ്രകാരം അതുവഴി വന്ന ദേവേന്ദ്രയുടെ ലോറിക്കുമുന്നിലേക്ക് മുനിസ്വാമി യാചകനെ തള്ളിയിട്ടു.

തുടർന്ന് മുനിസ്വാമി കൊല്ലപ്പെട്ടെന്നു വാർത്ത പ്രചരിപ്പിക്കുകയും സംസ്കാരച്ചടങ്ങുകൾ നടത്തുകയുമായിരുന്നു. ദിവസങ്ങൾക്കുശേഷം മുനിസ്വാമിയുടെ പേരിലുള്ള ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള നടപടിക്രമങ്ങൾ ശിൽപ്പ ആരംഭിക്കുകയും ചെയ്തു.

എന്നാൽ, പിടിക്കപ്പെടുമോ എന്ന സംശയത്തെത്തുടർന്ന് തന്‍റെ ബന്ധുവായ സിദ്ധഘട്ട പോലീസ് ഇൻസ്പെക്ടർ ശ്രീനിവാസിനെ കണ്ട് സഹായമഭ്യർഥിക്കാൻ ഇയാൾ സ്റ്റേഷനിലെത്തി. ശ്രീനിവാസും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

മരിച്ചയാൾ തിരിച്ചുവന്നതുകണ്ടു ഞെട്ടിപ്പോയ ശ്രീനിവാസ് സത്യാവസ്ഥ ചോദിച്ചറിയുകയും ഹാസൻ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഹാസൻ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഹൊസ്കോട്ടെയിൽ ടയർ കടത്തിയിരുന്ന മുനിസ്വാമി സാന്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൊലപാതകം നടത്തി ഇൻഷ്വറൻസ് തുക തട്ടാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.