ഡൽഹിയിൽ ഐഎഎസ് അക്കാദമിയിൽ വെള്ളം ഇരച്ചെത്തി; മരിച്ച മൂന്നുപേരിൽ മലയാളി വിദ്യാർഥിയും
Monday, July 29, 2024 10:30 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹിയിലെ ഓൾഡ് രാജേന്ദ്രനഗറിലുള്ള സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിന്‍റെ ബേസ്മെന്‍റിൽ വെള്ളം കയറി മരിച്ച മൂന്നു വിദ്യാർഥികളിൽ മലയാളിയും. കാലടി നീലീശ്വരം ലാൻസ് വില്ലയിൽ നെവിൻ ഡാൽവിൻ (23) ആണു മരിച്ച മലയാളി.

റിട്ട. ഡിവൈഎസ്പി ഡാൽവിൻ സുരേഷിന്‍റെയും കാലടി സംസ്കൃത സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയുമായ ഡോ. ടി.എസ്. ലിൻസ്‌ലെറ്റിന്‍റെയും മകനാണ് നെവിൻ.

ഡൽഹി ജവർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഗവേഷണവിദ്യാർഥിയായിരുന്നു. നെവിനുപുറമേ തെലുങ്കാന സ്വദേശി തനിയെ സോണി (25), ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണു മരിച്ചത്.

റാവു സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിലെ ബേസ്മെന്‍റിലെ ലൈബ്രറിയിൽ ശനിയാഴ്ച രാത്രി ഏഴോടെയാണു വെള്ളം ഇരച്ചുകയറിയത്. അക്കാദമിക്കു സമീപമുള്ള ഡ്രെയ്നേജ് തകർന്നതാണു വെള്ളം കയറാൻ കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അപകടസമയത്ത് അക്കാദമിയിലെ ബേസ്മെന്‍റിലുള്ള ലൈബ്രറിയിൽ നിരവധി വിദ്യാർഥികളുണ്ടായിരുന്നു. വെള്ളം കയറുന്നത് കണ്ടതിനാൽ ഇവരിൽ പലരും മുകളിലത്തെ നിലകളിലേക്ക് ഓടി രക്ഷപ്പെട്ടു.


എന്നാൽ 14 വിദ്യാർഥികൾ ബേസ്മെന്‍റിൽ കുടുങ്ങി. ബയോമെട്രിക് സംവിധാനത്താൽ ലൈബ്രറി ലോക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് അഗ്‌നിരക്ഷാസേനയും ദുരന്തനിവാരണ സേനയും എത്തിയാണ് കുടുങ്ങിക്കിടന്ന വിദ്യാർഥികളെ രക്ഷപ്പെടുത്തിയത്.

നാലു മണിക്കൂറിലധികം വിദ്യാർഥികൾ ബേസ്മെന്‍റിൽ കുടുങ്ങിക്കിടന്നതായാണ് റിപ്പോർട്ടുകൾ. ബേസ്മെന്‍റിലെ വെള്ളം നീക്കിയപ്പോഴാണ് നെവിൻ അടക്കമുള്ള മൂന്ന് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തിയത്.

മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സ്ഥാപനം ഉടമ അഭിഷേക് ഗുപ്തയെയും കോ-ഓർഡിനേറ്റർ ദേശ്പാൽ സിംഗിനെയും അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം. ഹർഷവർധൻ അറിയിച്ചു.