ബംഗളൂരുവിൽ‌ പാന്പുകൾ വിളയാടും കാലം!
Tuesday, June 11, 2024 1:33 PM IST
ബംഗളൂരു: ഒരാഴ്ചയ്ക്കിടെ ബംഗളൂരു നഗരത്തിലെ വൈൽഡ്‌ലൈഫ് റെസ്‌ക്യു സംഘത്തിനു നൂറിലേറെ പരാതികളാണു ലഭിച്ചത്. എല്ലാം വിഷപ്പാന്പു ശല്യത്തെക്കുറിച്ച്. വീടുകൾക്കകത്തും പരിസരപ്രദേശങ്ങളിലും പതിവായി പാമ്പുകളെ കാണുന്നുവെന്നാണു പരാതി.

യെലഹങ്ക, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽനിന്നാണു കൂടുതൽ പരാതികൾ എത്തിയത്. സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും പാന്പുകളെ പിടിച്ചു കാട്ടിൽ വിടാൻ നടപടി എടുക്കണമെന്നുമാണു തദ്ദേശീയരുടെ ആവശ്യം.

ജീവനക്കാരുടെ കുറവുകാരണം പാമ്പുകളെ പിടിക്കാൻ കൃത്യസമയത്ത് എത്താൻ സാധിക്കുന്നില്ലെന്ന പരാതി റെസ്‌ക്യു സംഘത്തിനുമുണ്ട്. നഗരത്തിൽ പാന്പുകൾ പെരുകിയിട്ടില്ലെന്നും പ്രജനന സമയമായതിനാലാണ് ഇവയെ കൂടുതലായി കാണുന്നതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.