നൈജീരിയയില്‍ തടവിലായിരുന്നവര്‍ ശനിയാഴ്ച കേരളത്തിലെത്തും
Friday, June 9, 2023 12:19 PM IST
കൊച്ചി: കഴിഞ്ഞ പത്തു മാസമായി നൈജീരിയയില്‍ തടവിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച കേരളത്തിലെത്തും. കപ്പല്‍ ജീവനക്കാരായ മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത, കടവന്ത്ര സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവര്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തും.

ഇവരുള്‍പ്പെടെ കപ്പലിലുണ്ടായിരുന്ന 26 ജീവനക്കാരും ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ തുറമുഖത്തെത്തിയിരുന്നു. വെള്ളിയാഴ്ച എല്ലാവരും കേപ് ടൗണില്‍ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. ദുബായിലേക്കാണ് വിമാനം. ദുബായില്‍ നിന്ന് ബംഗളൂരുവിലും തുടര്‍ന്ന് കൊച്ചിയിലുമെത്തും.

കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയില്‍നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാനാണ് "ഹെറോയിക് ഐഡന്‍' എന്ന കപ്പലില്‍ ഇവര്‍ എത്തിയത്. നൈജീരിയയില്‍നിന്ന് ക്രൂഡ് ഓയില്‍ നിറച്ച് നോട്ടര്‍ഡാമില്‍ ഇറക്കാനായിരുന്നു നിര്‍ദേശം.

കപ്പല്‍ നൈജീരിയയിലെത്തിയപ്പോള്‍ സാങ്കേതികതടസത്തെ തുടര്‍ന്ന് നൈജീരിയന്‍ അതിര്‍ത്തിയില്‍ കാത്തു കിടക്കുമ്പോഴാണ് അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് കപ്പലിലുള്ളവരെ അറസ്റ്റ് ചെയ്തത്.

നൈജീരിയ പിഴയായി ആവശ്യപ്പെട്ട രണ്ടുമില്യണ്‍ യുഎസ് ഡോളര്‍ കപ്പല്‍ കമ്പനിയായ ഒഎസ്എം മാരിടൈം കമ്പനി അടച്ചിട്ടും ഇവരെ വിട്ടയച്ചിരുന്നില്ല. കപ്പല്‍ ജീവനക്കാര്‍ കുറ്റക്കാരല്ലെന്നു പിന്നീട് നൈജീരിയന്‍ കോടതി ഉത്തരവിട്ടിരുന്നു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞുവച്ച കപ്പല്‍ നവംബറിലാണു നൈജീരിയയ്ക്കു കൈമാറിയത്. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷമാണ് ജീവനക്കാരുടെ മോചനം.

നിലനില്‍ക്കാത്ത കുറ്റങ്ങള്‍ ചുമത്തി കപ്പല്‍ ജീവനക്കാരെ തടഞ്ഞുവച്ചതിനെതിരേ രാജ്യാന്തര ഇടപെടലുകളുണ്ടായിരുന്നു.