രാഹുൽ ഗാന്ധിക്കെതിരായ നടപ‌ടി; ബിജെപി സർക്കാരിനെതിരേ ആഗോളതലത്തിൽ പ്രതിഷേധത്തിന് ഒരുങ്ങി ഐഒസി
Saturday, March 25, 2023 5:40 PM IST
അപ്പച്ചൻ കണ്ണൻച്ചിറ
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനും ബിജെപി സർക്കാർ രാഷ്‌ട്രീയ മുതലെടുപ്പിനായി നീതിന്യായ സ്ഥാപനങ്ങളെയും ഗവൺമെന്‍റ് മെഷിനറികളെയും ആയുധമാക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരേ ആഗോളതലത്തിൽ പ്രതിഷേധ സമ്മേളനങ്ങൾ നടത്തുവാനും ഐഒസി പദ്ധതിയിടുന്നു.

ആഗോള പ്രവാസി സമൂഹത്തിലെ ഏറ്റവും വലിയ പ്രസ്ഥാനവും എഐസിസിയുടെ നിയന്ത്രണത്തിലുള്ള കോൺഗ്രസ് അനുകൂല സംഘടനയുമായ ഐഒസി ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുന്നതിന് മുന്നോടിയായി ഇന്ന് (ശനിയാഴ്ച) ഉച്ച‌യ്ക്ക് സൂമിലൂടെ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഭാരവാഹികളുടെ മീറ്റിംഗ് വിളിച്ചു ചേർത്തിരിക്കുകയാണ്.

രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുവാനും ആവശ്യമായ നിയമ സഹായം നൽകുന്നതിനും ഇന്ത്യയിൽ നടക്കുന്ന ജനാധിപത്യ-മതേതര വിരുദ്ധ ഭരണത്തെ ആഗോളതലത്തിൽ തന്നെ തുറന്നു കാണിക്കുന്നതിനും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് നടക്കുന്ന യോഗം പദ്ധതിയിടും.

ഐഒസി ഗ്ലോബൽ ചെയർമാൻ ഡോ.സാം പിട്രോഡ, വൈസ് ചെയർമാൻ ജോർജ് അബ്രാഹം, പ്രസിഡന്‍റ് മൊഹിന്ദർ സിംഗ് ഗിൽസിൻ, സെക്രട്ടറി രാജേന്ദർ ടിച്ച്പാലി, യു കെ പ്രസിഡന്‍റ് കമൽ ദളിവാൾ, ഗുൽമന്ദർ സിംഗ് എഐസിസി പ്രതിനിധികളായ വീരേന്ദ്ര വശിഷ്ട, ആരതി കൃഷ്ണ, യുകെ കേരളഘടകം പ്രസിഡണ്ട് സുജു ഡാനിയേൽ, അജിത് മുതയിൽ, അനുരാ മത്തായി (ഗൾഫ്), ലിങ്ക് വിൻസ്റ്റർ (അയർലന്‍റ്), സണ്ണി ജോസഫ് (ജർമ്മനി) അടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖരായ നേതാക്കൾ പങ്കു ചേരും.

ആഴ്ചകൾക്ക് മുമ്പ് ലണ്ടനിൽ ഐഒസി സംഘടിപ്പിച്ച യോഗത്തിൽ രാഹുൽ ഗാന്ധി പങ്കു ചേരുകയും രാജ്യത്തിന്‍റെ ആപൽക്കരമായ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നും മുക്തി പ്രാപിക്കേണ്ടതിന്റെ അനിവാര്യതക്കു അടിവരയിട്ടു സംസാരിച്ചു ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ ശക്തനായ പ്രതിപക്ഷ നേതാവിനെ തുറുങ്കിലടച്ചു നിശബ്‌ദനാക്കുവാനുള്ള കോടതി വിധിയൊരുക്കിയിരിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നു നേതാക്കൾ പറഞ്ഞു.

ഭാരത് ജോഡോ യാത്ര കടന്നുപോയ സമസ്ത സംസ്ഥാനങ്ങളിലും കണ്ട ജനസാഗര പിന്തുണയിൽ ഭയപ്പെട്ടു തടവിലടച്ചു നിശബ്‌ദനാക്കാം എന്ന തന്ത്രം പക്ഷേ ഭാരത ജനത അനുവദിക്കില്ലെന്ന് ഐഒസി നേതാക്കൾ പറഞ്ഞു.

രാജ്യം രണ്ടു വ്യവസായികൾക്കായി തീറു കൊടുക്കുവാൻ കഴിയില്ലെന്നും, ബിജെപി ഇന്ത്യാ മഹാരാജ്യം വിറ്റു തുലക്കുകയാണെന്നും, ജനാതിപത്യ-മതേതര മൂല്യങ്ങൾ നഷ്‌ടപ്പെട്ടെന്നും ഐഒസി നേതാക്കൾ പറഞ്ഞു.