ബോളിവുഡ് സിനിമയ്ക്കെതിരേ നോര്‍വീജിയന്‍ സര്‍ക്കാര്‍
Thursday, March 23, 2023 7:51 AM IST
ജോസ് കുമ്പിളുവേലില്‍
ഓസ്ളോ: റാണി മുഖര്‍ജി നായികയായ മിസിസ് ചാറ്റര്‍ജ് വെഴ്സസ് നോര്‍വേ എന്ന ബോളിവുഡ് സിനിമയ്ക്കെതിരേ നോര്‍വീജിയന്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രതികരണം.

മക്കളുടെ സംരക്ഷണത്തിനായി നോര്‍വേ സര്‍ക്കാരിനെതിരെ പോരാടിയ ഇന്ത്യന്‍ ദമ്പതികളെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംസ്കാരത്തിലെ വ്യത്യാസങ്ങള്‍ കാരണം ഇന്ത്യന്‍ മാതാപിതാക്കളില്‍നിന്നും 2011ല്‍ രണ്ട് കുട്ടികളെ നോര്‍വീജിയന്‍ ഫോസ്റ്റര്‍ സിസ്റ്റം കൊണ്ടുപോയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അനുഭവിച്ച മാനസിക പീഡനവും നിയമ പോരട്ടങ്ങളുമാണ് സിനിമയുടെ പ്രമേയം.

ഇന്ത്യയിലെ നോര്‍വീജിയന്‍ അംബാസഡര്‍ സിനിമയെ ഭാവനാസൃഷ്ടി എന്നാണ് വിശേഷിപ്പിച്ചത്. സിനിമയില്‍ വസ്തുതാപരമായ കൃത്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതും മാതാപിതാക്കളോടൊപ്പം കിടക്കയില്‍ ഉറങ്ങുന്നതും മറ്റും നോര്‍വേയില്‍ കുറ്റകരമായാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ സമ്പ്രദായമനുസരിച്ച് ഇത് തികച്ചും സ്വാഭാവികമായ കാര്യങ്ങളും. ഇത്തരം വ്യത്യാസങ്ങളാണ് സിനിമയ്ക്ക് ആസ്പദമായ പ്രശ്നത്തിനു മൂലകാരണമായത്.

കുട്ടികള്‍ അവഗണനക്കോ അക്രമത്തിനോ മറ്റു തരത്തിലുള്ള ദുരുപയോഗത്തിനോ വിധേയരാകുകയാണെങ്കില്‍ അവരെ ബദല്‍ പരിചരണത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള മാര്‍ഗമാണ് നോര്‍വേ സ്വീകരിച്ചിട്ടുള്ളതെന്നും, സാംസ്കാരിക വ്യത്യാസം കണക്കിലെടുക്കാതെ നടപടികള്‍ സ്വീകരിക്കാറില്ലെന്നും നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

നോര്‍വേ ഒരു ജനാധിപത്യ, ബഹുസാംസ്കാരിക സമൂഹമാണെന്ന് നോര്‍വീജിയന്‍ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫൈഡന്‍ലൻഡ് വാദിച്ചു. "നോര്‍വേയില്‍, വ്യത്യസ്തമായ കുടുംബ സംവിധാനങ്ങളെയും സാംസ്കാരിക ആചാരങ്ങളെയും ഞങ്ങള്‍ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതു പോലെയുള്ള അക്രമങ്ങളോട് സഹിഷ്ണുതയില്ല" ~അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു.

ലാഭം നോക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല തങ്ങളുടേതെന്ന് നോര്‍വേ ശിശുക്ഷേമ സമിതിയും പറഞ്ഞു. കൂടുതല്‍ കുട്ടികളെ ഫോസ്റ്റര്‍ കെയര്‍ സമ്പ്രദായത്തിലേക്ക് കൊണ്ടുവന്ന് അവര്‍ കൂടുതല്‍ പണം സമ്പാദിക്കുന്നു എന്നാണ് സിനിമയില്‍ പറയുന്നത്. ഇത് ശരിയല്ലെന്നും സമിതി അധികൃതര്‍.