തോക്ക് നിയന്ത്രണം കൂടുതല്‍ ശക്തമാക്കും: ജര്‍മന്‍ ആഭ്യന്തര മന്ത്രി
Wednesday, March 15, 2023 8:19 AM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: രാജ്യത്ത് തോക്കുകളുടെ വില്‍പനയും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫേസര്‍. ഹാംബര്‍ഗ് വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഹാംബര്‍ഗിലെ യഹോവ സാക്ഷികളുടെ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പില്‍ ആറു പേരാണ് മരിച്ചത്.

സെമി ഓട്ടോമാറ്റിക് ലോങ് ഗണ്‍, എആര്‍15 അസോള്‍ട്ട് റൈഫിള്‍ തുടങ്ങിയവ സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ തന്നെ സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളതാണ്. ഇതില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്താനാണ് നാന്‍സി ഫേസര്‍ ശ്രമിക്കുന്നത്.

ജര്‍മനിയില്‍ ഇപ്പോള്‍ രണ്ടേകാല്‍ ലക്ഷം എആര്‍~15 റൈഫിളുകള്‍ ഉള്ളതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ അറുപതു ശതമാനവും സ്വകാര്യ വ്യക്തികളുടെ കൈവശവുമാണ്.

രാജ്യത്തെ തോക്ക് നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് 57 ശതമാനം പൗരന്‍മാരും ആഗ്രഹിക്കുന്നതെന്നും സര്‍വേകളിലും വ്യക്തമാകുന്നു.