ലോകകപ്പ് തോൽവിയിൽ ജനരോഷം; ബെൽജിയത്തിൽ വ്യാപക അക്രമം
Tuesday, November 29, 2022 4:53 AM IST
ജോസ് കുന്പിളുവേലിൽ
ബ്രസൽസ്: ഞായറാഴ്ച ഫിഫ ലോകകപ്പിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മൊറോക്കോയുടെ മുന്നിൽ തറപറ്റിയതിന്‍റെ പിന്നാലെ ബ്രസൽസിലെ തെരുവുകളിൽ കലാപം. സിറ്റി സെന്‍ററിന്‍റെ ചില ഭാഗങ്ങൾ അടച്ചിരിക്കുകയാണ്. മൊറോക്കോയോട് രാജ്യത്തെ ഞെട്ടിച്ച തോൽവിയിൽ കലാപത്തിനിറങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ബെൽജിയത്തിന്‍റെ തലസ്ഥാനത്ത് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബ്രസൽസ് അടക്കമുള്ള നഗരങ്ങളിൽ വ്യാപക പ്രതിഷേധവും അക്രമവും അരങ്ങേറിയത് ആശങ്കയുളവാക്കി.

മത്സരം അവസാനിക്കുന്നതിന് മുന്പുതന്നെ, ന്ധഹൂഡി ധരിച്ച ചിലർ ഉൾപ്പെടെ കുറച്ചു ആളുകൾ പോലീസുമായി ഏറ്റുമുട്ടാൻ ശ്രമിച്ചതായി ബ്രസൽസ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. കലാപകാരികൾ കടയുടെ ജനൽച്ചില്ലുകൾ തകർത്തു, പടക്കങ്ങൾ എറിഞ്ഞു, വാഹനങ്ങൾ കത്തിച്ചു. സോഷ്യൽ മീഡിയയിൽ പോസ്ററ് ചെയ്ത വീഡിയോകളിൽ ആളുകൾ ഒരു ചുവന്ന കാറിന്‍റെ ചില്ലുകൾ അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്യുന്നുണ്ട്.മേയർ ഫിലിപ്പ് ക്ളോസ് അക്രമത്തെ അപലപിച്ചു. പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെൽജിയത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ ആന്‍റെ്വർപ്പിലും ലീജിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. അയൽരാജ്യമായ നെതർലൻഡിലും സമാന രീതിയിൽ ഏറ്റുമുട്ടലുകളുണ്ടായി. നെതർലൻഡ്സിലെ പ്രധാന നഗരങ്ങളിലും പോലീസ് അക്രമം റിപ്പോർട്ട് ചെയ്തു. റോട്ടർഡാമിൽ, കലാപ പോലീസ് 500 ഫുട്ബോൾ അനുഭാവികളുമായി ഏറ്റുമുട്ടി. അവരെ പടക്കങ്ങളും ഗ്ലാസുകളും ഉപയോഗിച്ച് എറിഞ്ഞു. ഹേഗിലും തലസ്ഥാനമായ ആംസ്ററർഡാമിലും കാർ കത്തിച്ചതായും റിപ്പോർട്ടുണ്ട്. മൊറോക്കൻ ഫുട്ബോൾ ടീമിന് നെതർലാൻഡ്സിൽ പ്രത്യേകിച്ച് ഒരു വലിയ അനുയായികളുണ്ട്, 998ൽ സ്കോട്ട്ലൻഡിനെ തോൽപിച്ചതിനുശേഷം ലോകകപ്പിൽ മൊറോക്കോയുടെ ആദ്യ ജയമാണ് ബെൽജിയത്തിനെതിരെ ഞായറാഴ്ചത്തെ വിജയം.

ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തിനെതിരേ ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള മൊറോക്കോ എതിരില്ലാത്ത രണ്ടു ഗോളിന്‍റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരാണ് ബെൽജിയം.