അയർലൻഡ് നഴ്സിംഗ് കൗണ്‍സിൽ സ്റ്റുഡന്‍റ്സ് എക്സലൻസ് പുരസ്കാരം ഇടുക്കികാരി ബിൻസി സണ്ണിയ്ക്ക്
Friday, November 25, 2022 6:35 AM IST
ജോസ് കുന്പിളുവേലിൽ
ബെൽഫാസ്ററ്: നോർത്തേണ്‍ അയർലൻഡ് പ്രാക്ടീസ് ആൻഡ് എഡ്യൂക്കേഷണൽ കൗണ്‍സിൽ ഫോർ നേഴ്സിങ് ആൻഡ് മിഡ്വൈഫറിയും ഓപ്പണ്‍ യൂണിവേഴ്സിറ്റിയും നടത്തിയ നഴ്സിംഗ് കോഴ്സിൽ മികച്ച വിജയം നേടി ഇടുക്കികാരി ബിൻസി സണ്ണി അവാർഡ് കരസ്ഥമാക്കി.

നോർത്തേണ്‍ അയർലൻഡ് പ്രാക്ടീസ് ആൻഡ് എഡ്യൂക്കേഷൻ കൗണ്‍സിൽ ഫോർ നഴ്സിംഗ് ആൻഡ് മിഡ്വൈഫെറിയും (ചകജഋഇ) ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംയുക്തമായിട്ടാണ് ബിൻസിയെ 2022 ലെ സ്റ്റുഡന്‍റസ് എക്സലൻസ് അവാർഡിനായി തെരഞ്ഞെടുത്തത്. 50 വർഷത്തിന്‍റെ നിറവിൽ യൂണിവേഴ്സിറ്റിയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചാണ് പഠന മികവിന് എക്സലൻസ് അവാർഡ് ഏർപ്പെടുത്തിയത്. നാലു കാറ്റഗറിയിലെ പഠനങ്ങൾക്ക് അവാർഡ് നൽകി. ബെൽഫാസ്റ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ബിൻസി എവർറോളിംഗ് ട്രോഫിയും വ്യക്തിഗത പുരസ്കാരവും ഏറ്റുവാങ്ങി.

ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ച ബിൻസി നോർത്തേണ്‍ അയർലൻഡിലെ 5 എൻഎച്ച്എസ് ട്രസ്റ്റിലെയും സ്വകാര്യ മേഖലയിലെയും ഇൻഡിപെൻഡന്‍റ് സെക്ടറിലെയും നിരവധി ആളുകളെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

കട്ടപ്പന സെന്‍റ് ജോണ്‍സ് ഹോസ്പിറ്റലിൽ ജനറൽ നഴ്സിംഗ് പൂർത്തിയാക്കി വർഷങ്ങളുടെ പ്രവർത്തന പരിചയവുമായി സീനിയർ കെയററായി 2006 ലാണ് ബിൻസി ബെൽഫാസ്ററിൽ കുടിയേറിയത്.

എൻഎച്ച് എസിൽ ബാൻഡ് അഞ്ചിൽ നഴ്സിന്‍റെ ശന്പളത്തോടെ സീനിയർ കെററായി ഫുൾടൈം ജോലിയും മൂന്നു കൊച്ചു പെണ്‍കുട്ടികളുടെ പരിചരണവും ഒപ്പം വീട്ടുകാര്യങ്ങളും നോക്കി നടത്തുന്നതിനിടയിലാണ് ബിൻസി പഠനം പൂർത്തിയാക്കിയത്. ജോലിയിലുള്ള ആത്മാർഥത, നവീന ആശയങ്ങളുടെ അവതരണം, അർപ്പണബോധം, സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവ്, ടീം വർക്ക്, പ്രൊഫഷണലിസം എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡിനായി ബിൻസിയെ തെരഞ്ഞെടുത്തത്.

ജോലിയ്ക്കൊപ്പം ഏറ്റവും മികച്ച രീതിയിൽ കോഴ്സ് പാസായതോടെ സൗത്ത് ഈസ്റ്റേണ്‍ ഹെൽത്ത് ആന്‍റ് സോഷ്യൽ കെയർ ട്രസ്റ്റ് തന്നെ ബിൻസിക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ് പരിജ്ഞാന സൂചികയായ ഐഇഎൽടിഎസും ഒഇടിയും ഒക്കെ വലിയ കടന്പയായി മാറിയപ്പോൾ യുകെയിൽ നിന്നും നഴ്സിംഗ് ഡിഗ്രി തന്നെ സ്വന്തമാക്കണം എന്ന ദൃഢനിശ്ചയമാണ് ബിൻസിയെ നാലു വർഷം മുൻപ് മെന്‍റൽ ഹെൽത്ത് നഴ്സിംഗിൽ വിദ്യാർഥിനിയാക്കിയത്. പത്തു വർഷം മുൻപ് പിആർഉം ലഭിച്ചിരുന്നു.

എന്നാൽ തസ്തികയും ശന്പളവുമല്ല, നഴ്സായി തന്നെ ജോലി ചെയ്യണം എന്ന ബിൻസിയുടെ ഉറച്ച തീരുമാനത്തിന് എന്നും താങ്ങും തണലുമായി നിഴലുപോലെ കൂടെ നിന്ന ഭർത്താവ് സണ്ണി തോമസിന്‍റെ ശക്തമായ പ്രചോദനവും ബിൻസിക്ക് നേട്ടത്തിന്‍റെ വഴിയൊരുക്കി. അതുകൊണ്ടുതന്നെ ബെൽഫാസ്ററ് മലയാളികൾക്കിടയിൽ ഇദംപ്രഥമമായി ഇത്തരമൊരു നേട്ടം കൈവരിക്കാൻ, സ്വന്തമാക്കാൻ ബിൻസിയ്ക്ക് സാധിച്ചത് മലയാളികൾക്ക് ഒരു മാതൃകയുമായി.

നോർത്തേണ്‍ അയർലൻഡിൽ സീനിയർ കെയർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ബാൻഡ് അഞ്ചാണ് നൽകുന്നത്. എങ്കിലും ജോലിയുടെ ടൈറ്റിലുകൾ വ്യത്യസ്തമാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഇംഗ്ലണ്ടിൽ പലരും സീനിയർ കെയർ പോസ്റ്റിൽ നിന്നും നഴ്സാകുന്നത്.

ബെൽഫാസ്ററിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും ഇടുക്കി എസ്പി ഓഫീസിൽ ഉദ്യോഗസ്ഥനുമായിരുന്ന കട്ടപ്പന വെള്ളയാംകുടി സ്വദേശി കുന്നേൽ സണ്ണി തോമസ് ആണ് ബിൻസിയുടെ ഭർത്താവ്. മക്കളായ നികിത, നേഹ, ഫെയ്ത് എന്നിവർ സ്കൂൾ വിദ്യാർഥിനികളാണ്.

ഇടുക്കി ജില്ലയിലെ അടിമാലി, മുനിയറയ്ക്കടുത്ത് കരിമല പുതുപ്പറന്പിൽ അഗസ്റ്റിൻ (ബേബി), ചെമ്മണ്ണാർ വാലുമ്മേൽ കുടുബാംഗം ലൂസി ദന്പതികളുടെ മകളാണ് ബിൻസി. സഹോദരൻ പ്രിൻസ്. യൂറോപ്പിലെ മാധ്യമപ്രവർകൻ ജോസ് കുന്പിളുവേലിയുടെ ഭാര്യ ഷീനയുടെ ജ്യേഷ്ഠസഹോദരിയാണ് ബിൻസിയുടെ മാതാവ്.