ഇറാനെതിരേ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ
Thursday, November 17, 2022 12:27 AM IST
ജോസ് കുന്പിളുവേലിൽ
ബ്രസൽസ്: ഇറാനെതിരേ യൂറോപ്യൻ യൂണിയൻ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇറാനിൽ തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ കണക്കിലെടുത്താണ് നടപടി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാനിൽ ആദ്യ വധശിക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

30 മുതിർന്ന ഇറാൻ അധികൃതരെയും സർക്കാർ സ്ഥാപനങ്ങളെയുമാണ് പുതിയതായി യൂറോപ്യൻ യൂണിയൻ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോഫ് ബോറിൽ പറഞ്ഞു. യൂണിയൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ബ്രസൽസിൽ യോഗം ചേരുന്നുണ്ട്.

ഉപരോധത്തിനു പറയുന്ന കാരണം രാജ്യത്തിന്‍റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ആനുപാതികമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.