ടാഗോൾ കൾച്ചർ പുരസ്കാരം ജോസ് പുന്നാംപറന്പിൽ ഏറ്റുവാങ്ങി
Friday, October 7, 2022 7:31 AM IST
ജോസ് കുന്പിളുവേലിൽ
ഹാന്നോവർ: ജർമനിയിലെ മുതിർന്ന പത്രപ്രവർത്തകനും ജർമനിയുടെ പരമോന്നത സവിലിയൻ പുരസ്ക്കാരമായ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ ഓർഡർ ഓഫ് മെറിറ്റ് ജേതാവുമായ ജോസ് പുന്നാംപറന്പിൽ ഇൻഡോ-ജർമ്മൻ സൊസൈറ്റിയുടെ 12ാ മത് ടാഗോർ കൾച്ചറർ പുരസ്കാരം ഏറ്റുവാങ്ങി.

ഒക്ടോബർ ഒന്നിന് ഹാനോവറിലെ നൊവോട്ടലിൽ നടന്ന ജർമൻ-ഇന്ത്യൻ സൊസൈറ്റിയുടെ 69 ാമത് വാർഷിക യോഗത്തിൽ ഡോയ്റ്റ്ഷെ-ഇൻഡിഷെ ഗെസെൽഷാഫ്റ്റ്, പ്രസിഡന്‍റ് ഹാൻസ് ജോവാക്കിം കിഡെർലെൻ, പുരസ്കാരം സമ്മാനിച്ചു. എൻഡോവ്മെന്‍റ് തുകയായ 5,000 യൂറോയാണ് സമ്മാനം. ഒരോ 3 വർഷം കൂടുന്പോഴാണ് പുരസ്കാരം നൽകുന്നത്.

ജർമൻ-ഇന്ത്യൻ സൊസൈറ്റിയുടെ അഞ്ചംഗ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 2020 ലെ പുരസ്കാരമാണ് ഇക്കൊല്ലം നൽകിയത്. 1986 മുതലാണ് ടാഗോർ കൾച്ചറൽ പ്രൈറസ് നൽകിത്തുടങ്ങിയത്. സ്ററുട്ട്ഗാർട്ട് ആസ്ഥാനമായ ഇൻഡോ ജർമൻ സൊസൈറ്റിയാണ് ഈ പുരസ്കാരം നൽകുന്നത്.

ജർമനിയിൽ ഇന്ത്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് ജോസ് പുന്നാംപറന്പിലിനെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ 19 വർഷമായി ഇൻഡോ-ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തരബിരുദം നേടിയാണ് 1966 ൽ ജർമനിയിൽ കുടിയേറുന്നത്. ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) ന്‍റെ 2016 ലെ സാഹിത്യപുരസ്കാരവും, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമിയുടെ 2016 ലെ പുരസ്ക്കാരവും ജോസ് പുന്നാംപറന്പിലിന് ലഭിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ എടക്കുളമാണ് സ്വദേശം. നഴ്സിംഗ് ജോലിയിൽ നിന്നും വിരമിച്ച ശോശാമ്മയാണ് ഭാര്യ. നിഷ, അശോക് എന്നിവർ മക്കളാണ്. ബോണ്‍ നഗരത്തിനടുത്തുള്ള ഉങ്കലിലാണ് താമസം. കഴിഞ്ഞ 19 വർഷമായി ഇൻഡോ ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.