ജർമനിയിൽ ജീവനക്കാർക്ക് 3000 യൂറോ വരെ നികുതി രഹിത ബോണസ് പ്രഖ്യാപിച്ചു
Sunday, October 2, 2022 6:17 AM IST
ജോസ് കുന്പിളുവേലിൽ
ബെർലിൻ: വരും വർഷങ്ങളിൽ ജർമനിയിലെ ഉയർന്ന പണപ്പെരുപ്പം കുറയ്ക്കുന്നതിന് തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാർക്ക് 3,000 യൂറോ വരെ നികുതി രഹിത ബോണസായി നൽകാം. 2024 അവസാനം വരെ ഇത്തരം ബോണസുകൾ ആദായനികുതിക്ക് വിധേയമാകില്ലെന്ന് ബുണ്ടെസ്റ്റാഗ് / ജർമൻ പാർലമെന്‍റ് ബുണ്ടെസ്ററാഗ് വെള്ളിയാഴ്ച പാസാക്കി. ഫെഡറൽ ധനകാര്യ മന്ത്രി ക്രിസ്ററ്യാൻ ലിൻഡ്നർ ആണ് ജർമ്മൻ ബണ്ടെസ്ററാഗിൽ പ്ളീനറി സെഷനിൽ ബില്ല് അവതരിപ്പിച്ചത്.

എത്ര തൊഴിലുടമകൾ ഈ ഓപ്ഷൻ ഉപയോഗിക്കുമെന്നും യഥാർഥത്തിൽ ബോണസ് നൽകുമെന്നും വ്യക്തമല്ല. എല്ലാ കന്പനികൾക്കും ഒറ്റത്തവണ പേയ്മെന്‍റ് താങ്ങാൻ കഴിയില്ലെന്ന് എംപ്ലോയർ പ്രസിഡന്‍റ് റെയ്നർ ദുൽഗർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കൊറോണ പ്രതിസന്ധിയുടെ കാലത്ത് പോലും നികുതി രഹിത പ്രീമിയത്തിന് സാധ്യതയുണ്ടായിരുന്നു. എന്നാൽ, എത്ര തൊഴിലുടമകളാണ് ഇവർക്ക് പണം നൽകിയതെന്നും എത്ര തുകയാണെന്നും അറിയില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നികുതി ഇളവിനുള്ള മുൻവ്യവസ്ഥ, വേതനത്തിനു പുറമെ പണം നൽകണം എന്നതാണ്. കൂടാതെ, വില വർധനയുമായി ബന്ധപ്പെട്ട് ഇത് ഒറ്റത്തവണയാണെന്ന് തൊഴിലുടമ വ്യക്തമാക്കണം. സാമൂഹിക ആനുകൂല്യം ലഭിക്കുന്നവരുടെ കാര്യത്തിൽ, പ്രീമിയം വരുമാനമായി കണക്കാക്കരുത്.

ഇതുകൂടാതെ, ഗ്യാസിന്‍റെ വാറ്റ് 19 ൽ നിന്ന് 7 ശതമാനമായി കുറയ്ക്കാൻ ബണ്ടെസ്റ്റാഗ് വോട്ട് ചെയ്തിരുന്നു. ഈ കിഴിവ് നാളെ മുതൽ അതായത് ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതാവട്ടെ ഗ്യാസ് ഉപഭോക്താക്കളെ ഏകദേശം 13 ബില്യണ്‍ യൂറോ അധിക ചെലവിൽ ലാഭിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

അതേസമയം ഉയർന്ന ഉൗർജ വിലകൾക്കെതിരെ സാന്പത്തിക അടിയന്തര നടപടികളിൽ യൂറോപ്യൻ യൂണിയൻ ഐക്യത്തിലായി. വൈദ്യുതി ചെലവ് ഗാർഹിക ബജറ്റിൽ ഉൾപ്പെടുത്തി കുറയ്ക്കാനാണ് പദ്ധതി.
ഉയർന്ന ഉൗർജ വില കണക്കിലെടുത്ത്, വൈദ്യുതി ലാഭിക്കുന്നതിനും ദുരിതാശ്വാസത്തിന് സാന്പത്തിക സഹായം നൽകുന്നതിനുമുള്ള യൂറോപ്യൻ അടിയന്തര നടപടികളിളാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സമ്മതിച്ചത്.

ചെക്ക് കൗണ്‍സിൽ പ്രസിഡൻസി പ്രഖ്യാപിച്ചതുപോലെ, ഭാവിയിൽ ഉൗർജ കന്പനികൾക്ക് അവരുടെ പ്രതിസന്ധി ലാഭത്തിന്‍റെ ഒരു ഭാഗം സംസ്ഥാനത്തിന് കൈമാറേണ്ടിവരുമെന്ന് മന്ത്രിമാർ തമ്മിൽ വെള്ളിയാഴ്ച സമവായത്തിലെത്തി. ഈ പണം ഉപഭോക്താക്കൾക്ക് ആശ്വാസം പകരാൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ കരാർ ഇതുവരെ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പുനരുപയോഗിക്കാവുന്നതും മറ്റ് സ്രോതസ്‌സുകളിൽ നിന്നുമുള്ള വിലകുറഞ്ഞ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നവരെ മാത്രമല്ല, എണ്ണ, കൽക്കരി, വാതക കന്പനികൾ, റിഫൈനറികൾ എന്നിവയേയും ഈ നടപടികൾ ബാധിക്കും. അവരുടെ അധിക ലാഭത്തിന് 33 ശതമാനമെങ്കിലും സോളിഡാരിറ്റി ലെവി നൽകണം. പൗര·ാർക്കും കന്പനികൾക്കും ആശ്വാസം നൽകാനും പണം ഉപയോഗിക്കണം.


ഉയർന്ന ഡിമാൻഡുള്ള കാലയളവിൽ നിർബന്ധിത 5% വൈദ്യുതി ലാഭിക്കൽ ലക്ഷ്യവും മന്ത്രിമാർ അംഗീകരിച്ചു. അപ്പോൾ വില കൂടിയ വാതകം ഉൽപ്പാദനത്തിന് ഉപയോഗിക്കേണ്ടി വരുന്നതിനാൽ വൈദ്യുതിക്ക് വലിയ ചിലവ് വരും. മൊത്തത്തിൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സ്വമേധയാ അവരുടെ വൈദ്യുതി ഉപഭോഗം പത്ത് ശതമാനം കുറയ്ക്കണം.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പകുതിയിലേറെയും ആവശ്യപ്പെട്ടതുപോലെ, യൂറോപ്യൻ യൂണിയൻ വ്യാപകമായ ഗ്യാസ് വില പരിധി ചർച്ച ചെയ്യാനും പ്രതിനിധികൾ തയ്യാറായി. അക്കാര്യത്തിൽ ഇനിയും തീരുമാനമുണ്ടായില്ല. ഇറ്റലി, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശത്തെ ജർമ്മനി പിന്തുണച്ചില്ല, കൂടാതെ വിതരണ സുരക്ഷയെക്കുറിച്ച് വാദിച്ചു. യൂറോപ്പിലേക്ക് വളരെ കുറച്ച് വാതകം വരാൻ സമ്മതിക്കില്ലന്ന് ഹാബെക്ക് മുന്നറിയിപ്പ് നൽകി.