ഓസ്ട്രിയൻ മുൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് എല്ലാ രാഷ്ട്രീയ പദവികളും രാജിവച്ചു
Friday, December 3, 2021 12:21 AM IST
വിയന്ന: ഓസ്ട്രിയ രാഷ്ട്രീയ ഭൂചലനം സൃഷ്ടിച്ചുകൊണ്ട് മുൻ ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് അദ്ദേഹത്തിന്‍റെ എല്ലാ രാഷ്ട്രീയ സ്ഥാനമാനങ്ങളിൽ നിന്നും രാജിവച്ചു. ഇനിയുള്ള കാലം നല്ലൊരു കുടുംബജീവിതത്തിനായി സ്വയം സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് 35 കാരനായ കുർസ് അഭിപ്രായപ്പെട്ടു.

ഒക്ടോബറിൽ കുർസ് ചാൻസലർ സ്ഥാനം രാജിവച്ചതിനുശേഷം, ഒവിപിയുടെ പാർട്ടി നേതാവ് എന്ന സ്ഥാനവും അദ്ദേഹം ഉപേക്ഷിക്കും.

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാന്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് മുൻ ചാൻസലറായിരുന്ന സെബാസ്ററ്യൻ കുർസിന് പ്രതിരോധശേഷി നഷ്ടപ്പെട്ടത്. സംശയാസ്പദമായി ഉയന്ന അഴിമതി കാരണം ഓസ്ട്രിയൻ പാർലമെന്‍റ് തന്നെ അദ്ദേഹത്തെ മുൾമനയിൽ നിർത്തിയിരുന്നു.

വിശ്വാസവഞ്ചന, കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റങ്ങൾക്ക് തനിക്കും വിശ്വസ്തർക്കുമെതിരായ അന്വേഷണങ്ങളാണ് ചാൻസലർ പദവി തെറിച്ചതിന്‍റെ പശ്ചാത്തലം.

കുർസ് തന്‍റെ യാഥാസ്ഥിതിക പീപ്പിൾസ് പാർട്ടിയുടെ തലവനും പാർലമെന്‍ററി ഗ്രൂപ്പ് ലീഡർ സ്ഥാനവും രാജിവച്ചു. ഓസ്ട്രിയയിലെ പ്രാഥമിക പരന്പരാഗത രാഷ്ട്രീയ പാർട്ടികളിലൊന്നാണ് കുർസിന്‍റെ പീപ്പിൾസ് പാർട്ടി. 2017ൽ അദ്ദേഹം നേതാവായി മാറുകയും, പാർട്ടി വളരുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പാർട്ടി പിൻഗാമിയായി ആഭ്യന്തര മന്ത്രി കാൾ നെഹാമർ പാർട്ടി അധ്യക്ഷനാകും.

ജോസ് കുന്പിളുവേലിൽ