ഒമിക്രോണ്‍ ആഗോളതലത്തിൽ പിടിമുറുക്കുന്നു
Tuesday, November 30, 2021 11:12 PM IST
ബെർലിൻ: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയർന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമിക്രോണ്‍ പടർന്നു പിടിക്കുകയാണെങ്കിൽ അതിന്‍റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. വകഭേദത്തിന്‍റെ തീവ്രത, വ്യാപന ശേഷി തുടങ്ങിയ കാര്യങ്ങളിൽ പഠനത്തിലൂടെ മാത്രമേ കൃത്യത ലഭിക്കൂ. വ്യാപന ശേഷി കൂടുതലാണ് എന്നതിനപ്പുറം വൈറസിന്‍റെ സ്വഭാവം ഇനിയും വ്യക്തമല്ല. കൃത്യമായ ഉത്തരത്തിന് ആഴ്ചകൾ വേണ്ടി വരും.

ലോകത്ത് ആയിരക്കണക്കിന് പല തരത്തിലുള്ള കോവിഡിന്‍റെ വകഭേദങ്ങൾ ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.ഇതിൽ തീവ്രത കുറഞ്ഞതും കൂടിയതുമുണ്ട്. ഡെൽറ്റയാണ് ഇതുവരെ കണ്ടതിൽ ഏറ്റവും അപകടകാരി. ഒമിക്രോണ്‍ അതിലും കൂടുതൽ അപകടകാരിയാകുന്നത് എങ്ങനെയാണ് എന്നതാണ് ചോദ്യം. അത് യഥാർഥ കൊറോണ വൈറസിൽനിന്ന് തീർത്തും വ്യത്യസ്തമാണ് എന്നതാണ് ആശങ്കയ്ക്ക് കാരണം. ആകെ 50 ജനിതമാറ്റങ്ങൾ വൈറസിന് സംഭവിച്ചതിൽ 30ഉം സ്പൈക് പ്രോട്ടീനിലാണ് എന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു. ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നതും ഭയക്കുന്നതും കൊറോണ വൈറസിന്‍റെ ഒമിക്രോണ്‍ വകഭേദത്തെയാണ്. ഡെൽറ്റ വകഭേദം ഒരാളിൽനിന്ന് അഞ്ച് മുതൽ ഒൻപത് പേരിലേക്കു വരെ പടരുന്നതായാണു കണ്ടത്. എന്നാൽ ഒമ്രികോണ്‍ വകഭേദം ഇതിലും കൂടുതൽ ആളുകളിലേക്ക് പടരാൻ സാധ്യതയുണ്ടെന്നാണ് ആദ്യ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

വ്യതിയാന ഘടന നോക്കുന്പോൾ രോഗം വീണ്ടും വരാനുള്ള സാധ്യത റീഇൻഫെക്ഷൻ കൂടുതലാണ്. ഇതിനെ വാക്സീൻ എസ്കേപ് എന്നാണ് പറയുന്നത്. അതായത് വാക്സീനിൽനിന്ന് രക്ഷപെടാനുള്ള വൈറസിന്‍റെ കരുത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. 2/3 ആഴ്ച്ചകൾക്കുശേഷം മാത്രമേ അതേക്കുറിച്ചു കൂടുതൽ വ്യക്തത കിട്ടാൻ സാധ്യതയുള്ളൂ.

എന്നാൽ, ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 16 രാജ്യങ്ങളിലായി കേസുകൾ 185 കവിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 110 പേർ. സ്കോട്ലൻഡിൽ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേർക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

യൂറോപ്യൻ യൂണിയനിലെ ജർമനി, സ്പെയിൻ, ഡെൻമാർക്ക്, നെതർലാന്‍റ്സ്, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ ഒമിക്രോണിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വിറ്റ്സർലണ്ടിലും എത്തിയിട്ടുണ്ട്. പോർച്ചുഗലിൽ ഫുട്ബോൾ ക്ലബിലെ 13 പേർക്കും ഒമിക്രോണ്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിർത്തി അടച്ചു.

ഓസ്ട്രേലിയ വിമാനവിലക്ക് ഡിസംബർ 15 വരെ നീട്ടി. ഇന്തൊനീഷ്യ ഹോങ്കോങ്ങിൽ നിന്നുള്ള യാത്രക്കാരെയും വിലക്കി. തെക്കേ ആഫ്രിക്കയിലെ 10 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര യുകെ നിരോധിച്ചു. സൗദി അറേബ്യയും യുഎഇയും ഒമാനും നവംബർ 30 മുതൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. യുഎഇ വിമാനക്കന്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി. ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള 7 രാജ്യങ്ങളെ കൂടി ഖത്തർ കോവിഡ് അപകട സാധ്യത കൂടിയ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ എയർവേയ്സും യാത്രാ വിലക്കും ഏർപ്പെടുത്തി. ഇന്ത്യയിൽ രണ്ടു പേർക്ക് കോവിഡ് പോസിറ്റീവാണെങ്കിലും ഒമിക്രോണ്‍ ആണെന്നു സ്ഥിരീകരിച്ചിട്ടില്ല.

ഒമിക്രോണ്‍ വകഭേദത്തിന്‍റെ ആദ്യ അതിസൂക്ഷ്മ ത്രിമാന ചിത്രം പുറത്തു വന്നു. ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുന്പോൾ ഒട്ടേറെ ജനിതകമാറ്റം ഉണ്ടായെന്ന വാദം ശരിവയ്ക്കുന്നതാണ് ചിത്രം.
മാറ്റങ്ങൾ അധികവും വൈറസിനെ മനുഷ്യകോശത്തിലേക്കു പ്രവേശിക്കാൻ അനുവദിക്കുന്ന സ്പൈക് പ്രോട്ടീനിലാണ്. ഡെൽറ്റ വകഭേദവുമായുള്ള താരതമ്യ ചിത്രവും പഠനം നടത്തിയ റോമിലെ ബാംബിനോ ജെസു ആശുപത്രിയും മിലാൻ സ്റേററ്റ് യൂണിവേഴ്സിറ്റിയും പ്രസിദ്ധീകരിച്ചു.

കോവിഡ് വ്യാപനം വർധിക്കുന്നതു പരിഗണിച്ച് ജർമനി ലോക്ഡൗണിൽ ആയേക്കും. സ്ഥാനമൊഴിയുന്ന ചാൻസലർ അംഗലാ മെർക്കലും മുഖ്യമന്ത്രിമായും ഭാവി ചാൻസലർ ഒലാഫ് ഷോൾസും മറ്റു ഘടക കക്ഷികളും ചൊവ്വാഴ്ച ചേരുന്ന സംയുക്തസമ്മേളനത്തിൽ കാര്യങ്ങൾ വ്യക്തമാകും. ഒന്നുകിൽ എമർജൻസി ബ്രേക്ക് അല്ലെങ്കിൽ ലോക്ഡൗണ്‍ അതും വാക്സിനെടക്കത്തവർക്കുള്ള കർശന നടപിയായി ലോക്ഡൗണ്‍ ആയിരിയ്ക്കും വരും നാളുകളിൽ ജർമനിയെ കാത്തിരിക്കുന്നത്. തകൃതിയായി വാക്സിനേഷനും ബൂസ്ററർ ഡോസും വിതരണം ചെയ്യുന്നുണ്ടെങ്കിലും എവിടെയും അരക്ഷിതാവസ്ഥയുടെ മൂടുപടമാണുള്ളത്. 3 ജി നിയമങ്ങൾ പ്രാബല്യത്തിലുണ്ടെങ്കിലും ഇതൊന്നും കൊറോണയെ പിടിച്ചുകെട്ടാൻ പാകമാവില്ല എന്ന സ്ഥിതിയിലെത്തിയിരിയ്ക്കയാണ്. ഹോസ്പിറ്റലൈസേഷൻ 15 മടങ്ങാണ് വർധിച്ചിരിയ്ക്കുന്നത്.

ചൊവ്വാഴ്ചത്തെ ചർച്ചകളിൽ ഉയരുന്നത് കൊറോണ നടപടികളെക്കുറിച്ചുള്ള ഫെഡറൽ ഭരണഘടനാ കോടതിയുടെ വിധിയെക്കുറിച്ചായിരിക്കും. കഴിഞ്ഞ വസന്തകാലത്ത് അവതരിപ്പിച്ച ഫെഡറൽ എമർജൻസി ബ്രേക്കിലൂടെ ഇത് ഉയർന്ന സംഭവവികാസ മൂല്യങ്ങളുടെ സാഹചര്യത്തിൽ രാജ്യവ്യാപകമായി പൊതുജീവിതത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതേസമയം ജർമൻ സൈന്യത്തിലെ മേജർ ജനറൽ കാർസ്റെറൻ ബ്രൊയറെ പുതിയ പ്രതിസന്ധി ടീമിന്‍റെ തലവനാക്കി. ഭാവി ചാൻസലർ ഒലാഫ് ഷോൾസ് ആണ് അദ്ദേഹത്തെ ഈ സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്.

രാജ്യത്തെ പുതിയ അണുബാധകളുടെ എണ്ണം 29 364 ആണ്. ഹോസ്പിറ്റൽ സംഭവങ്ങളുടെ മൂല്യങ്ങൾ 5.52 ആയി. 7 ദിവസത്തെ സംഭവ മൂല്യം 452.4. കൊറോണ മരണങ്ങളുടെ എണ്ണം ആകെ 100 956 ൽ എത്തി.


ജോസ് കുന്പിളുവേലിൽ