ജർമനിയിൽ നിർബന്ധിത വാക്സിനേഷൻ നിയമമായേക്കും
Tuesday, November 23, 2021 11:56 PM IST
ബെർലിൻ: ജർമനിയിൽ നിർബന്ധിത വാക്സിനേഷൻ നിയമപരമായി നടപ്പാക്കാനാവുമോ എന്ന വിഷയത്തിൽ ശക്തമായ ചർച്ച തുടങ്ങി. ജർമ്മനിയിൽ വർധിച്ചുവരുന്ന ഗുരുതരമായ കോവിഡ് സാഹചര്യം നിർബന്ധിത വാക്സിനേഷൻ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് കൂടുതൽ കാരണമായിരിയ്ക്കയാണ്. എന്നാൽ ചില വിമർശകർ പറയുന്നത് നിർബന്ധിത ജാബകൾ ഭരണഘടനയ്ക്ക് വിരുദ്ധമാകുമെന്നാണ്. ജർമനിയിൽ, ജനസംഖ്യയുടെ 70 ശതമാനവും ഇപ്പോൾ പൂർണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലും, കോവിഡ് പാൻഡെമിക്കിന്‍റെ നാലാമത്തെ തരംഗം 7 ദിവസത്തെ സംഭവങ്ങളുടെ എണ്ണവും പ്രതിദിന അണുബാധ നിരക്കും റെക്കോർഡ് ബ്രേക്കിംഗിലാണ്.

ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയ ചില സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും പ്രത്യേകിച്ച് അപകടസാധ്യതയുള്ള ആളുകളുമായി സന്പർക്കം പുലർത്തുന്ന എല്ലാവർക്കും നിർബന്ധിത വാക്സിനേഷൻ ഏർപ്പെടുത്താൻ കഴിഞ്ഞ വ്യാഴാഴ്ച 16 ഫെഡറൽ സംസ്ഥാനങ്ങളുടെ തലവ·ാർ ഫെഡറൽ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു.

മെഡിക്കൽ, നഴ്സിംഗ് പ്രൊഫഷനുകൾക്കായി നിർബന്ധിത വാക്സിനേഷനുകൾ അവതരിപ്പിക്കുന്നതിനുള്ള ബിൽ ഫെഡറൽ ആരോഗ്യ മന്ത്രാലയം തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ (സിഡിയു) തിങ്കളാഴ്ച പറഞ്ഞു. ആശുപത്രികളിലെയും കെയർ ഹോമുകളിലെയും മൊബൈൽ കെയർ സേവനങ്ങളിലെയും ജീവനക്കാർക്ക് ഇത് ബാധകമാകും. എന്നാൽ പൊതുജനങ്ങൾക്കായി നിർബന്ധിത കോവിഡ് വാക്സിനുകൾ പരിഗണിക്കാനാവുമോ എന്ന വിഷയം തർക്കത്തിലാണ്. ജർമനിയിൽ നിർബന്ധിത വാക്സിൻ ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി ഹെയ്ക്കോ മാസ് പറഞ്ഞത് ഭരണഘടനാപരമായ വീക്ഷണത്തിലാണ്.

ജോസ് കുന്പിളുവേലിൽ