അഭയാർഥി പ്രവാഹത്തിനു പിന്നിൽ ബെലാറൂസ് സർക്കാരെന്ന് പോളണ്ട്
Thursday, November 11, 2021 12:28 AM IST
വാഴ്സോ: ബെലാറസിൽനിന്ന് യൂറോപ്യൻ യൂണിയനിലേക്കുള്ള അഭയാർഥി പ്രവാഹം പോളണ്ടും ബെലാറൂസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്നു. ബെലാറൂസ് സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ് അഭയാർഥികളെന്നും പ്രശ്നങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്നും പോളണ്ട് ആരോപിച്ചു. യൂറോപ്യൻ യൂണിയനും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

നിലവിൽ ബെലാറസ്-പോളണ്ട് അതിർത്തിയിൽ നാലായിരത്തോളം അഭയാർഥികളാണുള്ളത്. നിയമവിരുദ്ധമായി അതിർത്തി കടക്കാനുള്ള 300 ഓളം ശ്രമങ്ങൾ ഇതുവരെയുണ്ടായതായി പോളണ്ട് അതിർത്തി സംരക്ഷണവിഭാഗം ആരോപിച്ചു. പോളണ്ടിനു പുറമേ, ഇയു, നാറ്റോ അംഗരാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ എന്നിവിടങ്ങളിലേക്കും നിയമവിരുദ്ധമായി കുടിയേറാൻ ശ്രമിക്കുന്നവരെുട എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ ബെലാറൂസ് ആണെന്ന ആരോപണം യുഎസും നാറ്റോയും ഉന്നയിച്ചു കഴിഞ്ഞു.

ബെലാറൂസ് പ്രസിഡന്‍റ് അലെക്സാണ്ടർ ലുകാഷെങ്കോ മനഃപൂർവം പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ. വക്താവ് പീറ്റർ സ്ററാനോ ആരോപിച്ചു. പോളണ്ടിലൂടെ അനധികൃതമായി യൂറോപ്പിലേക്കു കടന്നുകയറാനാണ് അഭയാർഥികൾ ശ്രമിക്കുന്നത്. ലുകാഷെങ്കോ നൽകുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലെത്തുന്നവരാണ് ഇവരെന്ന് സ്റ്റാനോ ആരോപിച്ചു. എന്നാൽ, ആരോപണം ലുകാഷെങ്കോ നിഷേധിച്ചിട്ടുണ്ട്.

ദീർഘകാലമായി ബെലറൂസ് ഭരിക്കുന്ന അലക്സാണ്ടർ ലുകഷങ്കോക്കെതിരായ യൂറോപ്യൻ യൂനിയൻ ഉപരോധത്തിനോടുള്ള പ്രതികാരമെന്ന നിലയിലാണ് ബെലറൂസ് സർക്കാരിെൻറ നടപടിയെന്നാണ് ആരോപണം. വരും ദിനങ്ങളിൽ സൈനിക സാന്നിധ്യം വർധിപ്പിക്കേണ്ടി വരുമെന്ന് പോളണ്ട് മുന്നറിയിപ്പ് നൽകി. അഭയാർഥികളെ ഉപയോഗിച്ച് ബെലറൂസ് പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പോളിഷ് വിദേശ സഹമന്ത്രി പിയൊറ്റർ വാവ്റിക് ആരോപിച്ചു.

ജോസ് കുന്പിളുവേലിൽ