കോംഗ്സ്ബെർഗ് ആക്രമണം: അന്പെയ്ത് അഞ്ചുപേരെ കൊന്ന തീവ്രവാദിയെ ചോദ്യം ചെയ്യുന്നു
Friday, October 15, 2021 11:10 PM IST
ഒസ്ലോ: നോർവീജിയൻ പട്ടണമായ കോംഗ്സ്ബെർഗിൽ അഞ്ച് പേരെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നു. ഒരു പൂർണ മനശാസ്ത്രപരമായ വിലയിരുത്തൽ ആരംഭിച്ചിട്ടുണ്ട്. പക്ഷേ അത് പൂർത്തിയാക്കാൻ മാസങ്ങളെടുക്കും. ഇയാളെ ആരോഗ്യഅധികൃതർക്ക് കൈമാറിയതായി പ്രോസിക്യൂട്ടർ പറഞ്ഞു.

37 കാരനായ പ്രതിയുടെ അന്പും വില്ലും ആക്രമണത്തിൽ നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. എല്ലാവരും 50 നും 70 നും ഇടയിൽ പ്രായമുള്ളവരാണ്. ഡാനിഷ് പൗരനായ ഇയാൾ ബുധനാഴ്ച രാത്രി അയാൾ താമസിച്ചിരുന്ന തെക്കുകിഴക്കൻ നോർവേയിലെ ശാന്തമായ പട്ടണമായ കോങ്സ്ബെർഗിൽ വിളയാടുകയായിരുന്നു. 35 മിനിറ്റോളം പ്രതി നഗരത്തിൽ അഴിഞ്ഞാടി.

ഒരു സൂപ്പർ മാർക്കറ്റിലും തെരുവുകളിലും വീടുകളിലും ആളുകളെ ആക്രമിച്ചു. ഇയാൾ ഇസ്ളാം മതം സ്വീകരിച്ചയാളാണെന്നും തീവ്രവാദിയാണെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു.ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവം കണക്കിലെടുത്താൽ സംഭവം ഒരു ഭീകരാക്രമണമാണെന്നും അക്രമികൾ തന്‍റെ ഇരകളെ ക്രമരഹിതമായി ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. യഥാർത്ഥ പ്രവൃത്തി ഒരു ഭീകര പ്രവർത്തനമായിരിക്കുമെന്നതിൽ സംശയമില്ല,ന്ധ നോർവേയുടെ രഹസ്യാന്വേഷണ സേവനമായ പിഎസ്ടി മേധാവി ഹാൻസ് സ്വെർജോവോൾഡ് വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നോർവേ അന്പും വില്ലും ആക്രമണത്തെ തീവ്രവാദമായി കണക്കാക്കുന്നുവെന്ന് പോലീസ് പറഞ്ഞു. എന്താണ് സംഭവത്തിന് പ്രചോദിപ്പിച്ചതെന്ന കാര്യത്തിന്‍റെ അന്വേഷണം കൂടുതൽ തുടരുകയാണന്ന് നോർവീജിയൻ പോലീസ് സെക്യൂരിറ്റി സർവീസ് (പിഎസ്ടി) വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ദീർഘകാലമായി ഭരിക്കുന്ന കണ്‍സർവേറ്റീവ് പാർട്ടിയെ കഴിഞ്ഞ മാസത്തെ പാർലമെന്‍റ് തിരഞ്ഞെടുപ്പിനെ പരാജയപ്പെടുത്തിയതിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതിന്‍റെ തലേന്നാണ് ആക്രമണം ഉണ്ടായത്. കോങ്സ്ബെർഗ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നോർവേ അനുശോചിച്ചു.

ജോസ് കുന്പിളുവേലിൽ