സ്റ്റീവനേജിൽ മാതാവിന്‍റെ തിരുന്നാളും മതബോധന സ്കൂൾ വാർഷികവും ഭക്തിസാന്ദ്രമായി
Monday, October 4, 2021 9:35 PM IST
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ കീഴിൽ ലണ്ടൻ റീജണിലെ പ്രോപോസ്ഡ് മിഷനായ സ്റ്റീവനേജ് സെന്‍റ് സേവ്യർ കുർബാന സെന്‍ററിന്‍റെ നേതൃത്വത്തിൽ പരിശുദ്ധ മാതാവിന്‍റെ തിരുനാൾ ഭക്തിപുരസരം ആഘോഷിച്ചു.

സ്റ്റീവനേജ് സെന്‍റ് ജോസഫ്സ് പള്ളിയിൽ കൊണ്ടാടിയ തിരുനാൾ ആൽമീയോത്സവത്തിനു പാരീഷ് പ്രീസ്റ്റ് ഫാ.നൈജിൽ വൂളൻ കൊടിമരം ആശീർവദിച്ച് ആരംഭം കുറിച്ച് ആമുഖ സന്ദേശം നൽകി. മാർട്ടിൻ സുനിൽ നന്ദി പ്രകാശിപ്പിച്ചു.

സെന്‍റ് സേവ്യർ മിഷന്‍റെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. അനീഷ് നെല്ലിക്കൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് കാർമ്മികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. ആഘോഷമായ തിരുന്നാൾ ദിവ്യബലി ഏവർക്കും ആൽ്മീയ വിരുന്നായി.

’കത്തോലിക്കാ സഭയിൽ, സുപ്രധാന തിരുനാൾ ദിവസങ്ങളിൽ ഭൂരിപക്ഷവും പരിശുദ്ധ അമ്മക്കായി സമർപ്പിക്കപ്പെട്ടവയാണെന്ന് അനീഷച്ചൻ തന്‍റെ തിരുനാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. അനശ്വരവും അമൂല്യവുമായ നിധി സന്പാദനത്തിനായിരിക്കണം നമ്മുടെ അദ്ധ്വാനവും ശ്രമവും ലക്ഷ്യമിടേണ്ടതെന്ന് അച്ചൻ ഉദ്ബോധിപ്പിച്ചു.

കൃഷിവിളകളും മറ്റും കാഴ്ചവസ്തുക്കളായി സമർപണ വേദിയിലെത്തിച്ചപ്പോൾ അത് പുത്തിരിത്തിരുന്നാളിന്‍റെ ഒരു നേർക്കാഴ്ചയായി.

ആഘോഷമായ തിരുനാൾ കുർബാനക്കുശേഷം ലദീഞ്ഞും തുടർന്ന് ആഘോഷത്തിലെ ഏറ്റവും ആകർഷകവും, വിശ്വാസ പ്രഘോഷണവുമായി മാറിയ തിരുനാൾ പ്രദക്ഷിണത്തിനു കുടുംബ യൂണിറ്റുകൾ നേതൃത്വം നൽകി. പ്രദക്ഷിണത്തിൽ പാലിക്കേണ്ടതായ നിർദ്ദേശങ്ങളും ക്രമീകരണവും അപ്പച്ചൻകണ്ണഞ്ചിറ വിശദീകരിച്ചു.

കുടുംബ യൂണിറ്റുകൾ തങ്ങളുടെ മധ്യസ്ഥ·ാരുടെ രൂപങ്ങളും മുത്തുക്കുടകളും വഹിച്ചു കൊണ്ട് പ്രാർഥനാമുഖരിതമായി നീങ്ങിയ പ്രദക്ഷിണത്തിനു പിന്നിലായി മനോഹരമായി അലങ്കരിച്ച രൂപക്കൂട്ടിൽ തിരുന്നാളിന്‍റെ മുഖ്യ മധ്യസ്ഥയായ പരിശുദ്ധ അമ്മയെയും വഹിച്ചുള്ള സംഘം അണിനിരന്നു. ഏറ്റവും പിന്നിലായി സീറോമലബാർ കുരിശും വഹിച്ചു അനീഷച്ചനും അൾത്താര ശുശ്രുഷകരും അനുഗമിച്ചു.

ദേവാലയത്തിനു ചുറ്റം നടത്തിയ പ്രദക്ഷിണം മുത്തുക്കുടകളുടെയും, രൂപാലങ്കാരങ്ങളുടെയും, കേരളീയ വേഷഭൂഷാധികളോടെയെത്തിയ പാരീഷംഗങ്ങളും കൂടെ സമന്വയിച്ചപ്പോൾ ദേവാലയവും പരിസരവും കൊച്ചു കേരളമായി മാറി. പ്രദക്ഷിണം പള്ളിക്കകത്ത് തിരിച്ചെത്തിയശേഷം സമാപന ആശീർവാദത്തോടെ തിരുന്നാളിന് മംഗളകരമായ സമാപനമായി.

തിരുന്നാളിനോടനുബന്ധിച്ചു മതബോധന അധ്യാപകരെ ആദരിക്കലും അവർക്കു ഉപഹാരം നൽകലും നടന്നു. വേദപാഠ ക്ലാസ്‌സുകളിൽ ഏറ്റവും ഉയർന്ന ഗ്രെയിഡുകൾ ലഭിച്ചവർക്കുള്ള പാരിതോഷകങ്ങൾ തഥവസരത്തിൽ അനീഷച്ചൻ വിതരണം ചെയ്തു. തുടർന്ന് പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭം ദീപം തെളിച്ചു കൊണ്ട് നെല്ലിക്കലച്ചൻ നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ജോയ് ഇരുന്പൻ, സജൻ സെബാസ്റ്റ്യൻ എന്നിവർ വാർഷീക പരിപാടികളിൽ നേതൃത്വം വഹിച്ചു. വേദപാഠ പരിശീലനത്തിലൂടെ ലഭിച്ച അനുഭവപാഠം പങ്കിട്ട ജോഷ് ജസ്റ്റിന്‍റെ സന്ദേശം ഏറെ ശ്രദ്ധേയമായി.

ട്രസ്റ്റി ജോർജ് തോമസിന്‍റെയും ജെസ്ലിൻ വിജോയുടെയും നേതൃത്വത്തിലുള്ള ഗായകവൃന്ദം തിരുന്നാളിന് സ്വർഗീയോത്സവ അനുഭൂതി പകർന്നാലപിച്ച ഗാനങ്ങൾ ആൽമീയ ശ്രവണ വിരുന്നായി. ഇടവക തിരുനാൾ നേർച്ച ഭക്ഷണവും പായസവും നെല്ലിക്കൽ അച്ചൻ വെഞ്ചിരിച്ചതിനുശേഷം വിതരണം നടത്തി. നേർച്ച വിരുന്നിനു ശേഷം തിരുനാൾ ആഘോഷത്തിന് കൊടിയിറങ്ങി.

അപ്പച്ചൻ കണ്ണൻചിറ