കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ ഒരാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍
Monday, August 30, 2021 11:44 PM IST
മംഗളൂരു: കേരളത്തില്‍നിന്ന് കർണാടകയിnത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് നിരീക്ഷണകേന്ദ്രങ്ങളില്‍ ഒരാഴ്ചത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധിതമാക്കി കര്‍ണാടക സര്‍ക്കാരിന്‍റെ ഉത്തരവ്. വാക്‌സിന്‍ സ്വീകരിച്ചവരും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമുള്‍പ്പെടെ ഇതു പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശം.

ഏഴാംദിവസം നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ മാത്രമെ അവരെ നിരീക്ഷണകേന്ദ്രം വിടാന്‍ അനുവദിക്കൂ. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ പോലും ഏഴുദിവസം കഴിഞ്ഞ് വീണ്ടും പരിശോധനയ്ക്കു വിധേയമാകേണ്ടിവരുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നത്.

ക്വാറന്‍റൈന്‍ കാലയളവ് സൗജന്യമായിരിക്കുമോയെന്ന കാര്യം അടുത്തദിവസം തന്നെ വ്യക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ കോവിഡ് കേസുകള്‍ ദിനംപ്രതി ആശങ്കാജനകമാംവിധം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടിവന്നതെന്ന് കര്‍ണാടക റവന്യുമന്ത്രി ആര്‍. അശോക് പറഞ്ഞു. ഇതോടെ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളും തൊഴില്‍സംബന്ധമായ ആവശ്യങ്ങള്‍ക്കായി നിരന്തരം കര്‍ണാടകയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും വീണ്ടും കൂടുതല്‍ പ്രതിസന്ധിയിലായി.