ജർമനിയിലെ കെമിക്കൽ പ്ലാന്‍റിൽ വൻ സ്ഫോടനം; ഒരു മരണം, നാലുപേരെ കാണാതായി
Tuesday, July 27, 2021 10:56 PM IST
ബെർലിൻ: ജർമനിയിലെ കെമിക്കൽ പ്ലാന്‍റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു, നാലുപേരെ കാണാതായി. നോർത്ത് റൈൻവെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ ലെവർകുസൻ നഗരത്തിലെ കെമിക്കൽ പ്ലാന്‍റിലാണ് വൻ സ്ഫോടനമുണ്ടായത്. പ്രത്യേക പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപടർന്നത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരുൾപ്പെടെ ആകെ 16 പേരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പ്രദേശിക സമയം 9:40 ഓടെ, വൈസ്ഡോർഫ് ജില്ലയിലെ ചെന്പാർക്ക് കെമിക്കൽ പാർക്കിലെ മാലിന്യ നിർമാർജന കന്പനിയായ കുറന്‍റായിലാണ് സ്ഫോടനമുണ്ടായത്.

ലെവർകുസെനും പരിസരവും മേഘവും വിഷപ്പുകകൊണ്ട് ആവൃതമാണ്. രണ്ടാമത്തെ സ്ഫോടനത്തിന്‍റെ അപകടസാധ്യത കൂടുതലാണന്ന് റിപ്പോർട്ടുകളിൽ പറയുന്നു. നിവാസികൾ ജനാലകൾ അടച്ചു കെട്ടിടത്തിനുള്ളിൽ തന്നെ കഴിയണമെന്ന് അധികാരികൾ നിർദ്ദേശിച്ചു.

കന്പനിയുടെ ടാങ്ക് ഫാമിന്‍റെ ട്രാൻസ്ഫർ സ്റ്റേഷന് തീപിടിച്ച് ലായകങ്ങൾവഴി പിന്നിലെ കെട്ടിടത്തിലേക്ക് തീ പടർന്നു. ട്രാൻസ്ഫർ സ്റേറഷന് അല്ലെങ്കിൽ ടാങ്ക് ഫാമിന് കീഴിൽ ഒരു ലക്ഷം ലിറ്റർ കത്തുന്ന ഇരുന്പ് ദ്രാവകമുള്ള ഒരു ടാങ്ക് ഫാമുണ്ട്.

പരിസരത്തുള്ള ഹൈവേകളും മറ്റു പാതകളും എല്ലാം തന്നെ അടച്ചിരുന്നുവെങ്കിലും പിന്നീട് തുറന്നു. വൈദ്യുതി ലൈൻ ഗ്രിഡിൽ നിന്ന് വിച്ഛേദിച്ചു. ഫെഡറൽ ഓഫീസ് ഫോർ സിവിൽ പ്രൊട്ടക്ഷൻ ആൻഡ് ഡിസാസ്ററർ അസിസ്ററൻസിൽ നിന്നുള്ള വിവരമനുസരിച്ച് വളരെ ഗുരുതരമാണ് സംഭവം.

മുന്നറിയിപ്പ് ആപ്ളിക്കേഷൻ ആയ നിന വഴി സ്ഫോടനത്തിന് തൊട്ടുപിന്നാലെ, പ്രാദേശിക ജനതയ്ക്ക് സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. പുകയുടെ വിഷ മേഘത്തിൽ നിന്ന് സംരക്ഷിക്കാൻ താമസക്കാർ ജനലുകളും വാതിലുകളും അടച്ചിരിക്കണമെന്നും, തുറന്നിരിക്കുന്ന ആളുകൾ കഴിയുന്നത്ര വേഗത്തിൽ ഒരു കെട്ടിടത്തിലേക്ക് പോകണമെന്ന് മുന്നറിയിപ്പ് ലഭിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ