ബെര്‍ലിന്‍: യുകെ, ഇന്ത്യ, പോര്‍ച്ചുഗല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ജര്‍മനിയിലേക്കുള്ള പ്രവേശ വിലക്ക് പിന്‍വലിച്ചെങ്കിലും രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ ഉടന്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍ വ്യക്തമാക്കി.
വാക്സിനേഷന്‍ നിരക്ക് നോക്കി മാത്രമേ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തൂ. മുതിര്‍ന്ന പൗരന്‍മാരില്‍ 90 ശതമാനം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യം വളരെ അടുത്തെത്തിക്കഴിഞ്ഞു. അതേസമയം, 60 വയസിനു താഴെയുള്ള 85 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയും കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നലെ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള അഞ്ചു രാജ്യക്കാര്‍ക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് ജർമനി പിൻവലിച്ചിരുന്നു.
ജര്‍മന്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍, താഴെപ്പറയുന്ന രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ ടൂറിസം ആവശ്യങ്ങള്‍ക്കായി ജര്‍മ്മനിയിലേക്ക് പ്രവേശിക്കാന്‍ അര്‍ഹതയുണ്ട്: അതേസമയം, യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടാണ് ടൂറിസം മേഖലയിലെ സംഘടനകളും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഉദ്യോഗസ്ഥരും വൈറസ് വേരിയന്‍റ് ഏരിയ പട്ടികയില്‍ ഉള്‍പ്പെടുന്ന നിരവധി രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത വിനോദസഞ്ചാരികള്‍ക്കും രാജ്യത്ത് പ്രവേശനം നല്‍കാന്‍ ജര്‍മനി തീരുമാനിച്ചു. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള 25 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യ ഇതിൽ പെടുന്നില്ല. അതേസമയം രണ്ടു ഡോസ് വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് തടമില്ല. 2020 മാര്‍ച്ചിന് അതിര്‍ത്തി അടച്ച ശേഷം ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ക്ക് അനുമതി ലഭിക്കുന്നത് ഇപ്പോഴാണ്.
ജര്‍മനിയിലെ രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ഉത്തരവാദിത്വമുള്ള റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് ,താഴെ പറയുന്ന അഞ്ച് രാജ്യങ്ങളെ വൈറസ് വേരിയന്‍റ് ഏരിയകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും അവയെ ഉയര്‍ന്ന പ്രദേശങ്ങളായി തരം തിരിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 7 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ തീരുമാനം, ജര്‍മ്മനിയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ള മുകളില്‍ പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ചാം ദിവസത്തിനുശേഷം നെഗറ്റീവ് കോവിഡ് 19 പരിശോധനാ ഫലം ലഭിക്കുകയാണെങ്കില്‍ സ്വയം ക്വാറന്‍റൈന്‍ കാലയളവ് കുറയ്ക്കാന്‍ കഴിയും.അതോടൊപ്പം, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) അംഗീകരിച്ച കോവിഡ്ജാബുകളിലൊന്നില്‍ നിന്ന് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് നടത്തിയെന്ന് തെളിയിച്ചാല്‍ സ്വയം ക്വാറനൈ്റന്‍ ആവശ്യകത ഒഴിവാക്കാനാകും. അവ ഫൈസര്‍, അസ്ട്രാസെനെക്ക, മോഡേണ, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍, ഇന്ത്യയുടെ കോവിഷീല്‍ഡും പെടും.
നിരവധി മൂന്നാം രാജ്യങ്ങള്‍ക്ക് ജര്‍മനിയിലേക്ക് നിയന്ത്രണരഹിതമായ പ്രവേശനം അനുവദിക്കുമെങ്കിലും ഡെല്‍റ്റ വേരിയന്‍റ് വ്യാപനത്തിന്‍റെ തോത് സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. എന്നാല്‍ നിലവില്‍ ബ്രിട്ടന്‍ ഇന്ത്യക്കാരെ റെഡ് ലിസ്ററില്‍ നിന്നും ഇതുവരെ നീക്കിയിട്ടില്ല. നിരോധനം തുടരുകയാണ്. ബ്രിട്ടനും ജര്‍മനിയുടെ പാത പിന്തുടരണമെന്ന ആവശ്യം മുറവിളിയായി ഉയരുന്ന സാഹചര്യത്തില്‍ ബോറിസ് സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ പാര്‍ലമെന്‍റിനു മുമ്പാകെ എത്തിക്കാന്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ കാന്പയ്ന്‍ ആരംഭിച്ചിട്ടുണ്ട്.
മുമ്പ് യൂറോപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്ന ആല്‍ഫ വേരിയന്റിന് പകരം ഡെല്‍റ്റ (ബി 1.617.2) ആണ് വില്ലന്‍. ആല്‍ഫയുടെ പങ്ക് മേയ് അവസാനം 91 ശതമാനത്തില്‍ നിന്ന് ജൂണ്‍ അവസാനത്തോടെ അനുപാതം 33 ശതമാനം മാത്രമായിരുന്നു. ഇത് നിലവില്‍ ഓരോ മൂന്നാമത്തെ സാമ്പിളിലും കണ്ടെത്തിയിട്ടുണ്ട്. ഡെല്‍റ്റ ഒഴിച്ച് മറ്റ് വൈറസ് വകഭേദങ്ങള്‍ നിലവില്‍ ജര്‍മ്മനിയില്‍ ഒരു പങ്കു വഹിക്കുന്നില്ല.മൊത്തം 35 നഗരഗ്രാമ ജില്ലകള്‍ കൊറോണ രഹിതമാണ്. കൂടുതല്‍ പകര്‍ച്ചവ്യാധിയായ ഡെല്‍റ്റ വേരിയന്‍റാണ് ജൂണ്‍ അവസാനം മുതല്‍ ജര്‍മമനിയിലെ കൊറോണ വൈറസ് വേരിയന്‍റ് എന്ന് ആര്‍കെഐ പറയുന്നു. ബുധനാഴ്ച പ്രസിദ്ധീകരിച്ച ആര്‍കെഐ റിപ്പോര്‍ട്ടില്‍ അവരുടെ വിഹിതം 59 ശതമാനമാണ്.
അതേസമയം രണ്ടുഡോസ് വാക്സിനേഷന്‍ നല്‍കിയിട്ടും ഏകദേശം 4,000 ആളുകള്‍ക്ക് കൊറോണ വീണ്ടും പിടിപെട്ടതായി കണക്കുകള്‍ പറയുന്നു.വാക്സിനേഷന്‍ പരിരക്ഷ നല്‍കിയിട്ടും ജര്‍മനിയില്‍ ഇതുവരെ 3,806 പേര്‍ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പകരുന്ന കോവിഡ് കേസുകളില്‍ ഭൂരിഭാഗവും വാക്സിനേഷന്‍ എടുത്തിട്ടില്ലെന്ന് മാനേജ്മെന്റ് റിപ്പോര്‍ട്ടില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എഴുതുന്നു. ആര്‍കെഐ കണക്കാക്കിയ എല്ലാ വാക്സിനുകളിലും ഉടനീളം വാക്സിനേഷന്‍ ഫലപ്രാപ്തി മുതിര്‍ന്നവര്‍ക്ക് വെറും 90 ശതമാനത്തിലധികമാണ്. ക്ളിനിക്കല്‍ പഠനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഫലപ്രാപ്തി ഇത് സ്ഥിരീകരിക്കുന്നു.ജൂലൈ 4 വരെ ജര്‍മ്നിയില്‍ 25 ദശലക്ഷം ആളുകള്‍ക്ക് പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജര്‍മനിയില്‍ 970 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ 31 ഉം രാജ്യത്തെ ഇന്‍സിഡെന്‍സ് റേറ്റ് 5.2 ഉം ആണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ