ജർമനിയിൽ ഇന്ത്യൻ വിദ്യാർഥി കോവിഡ് ബാധിച്ച് മരിച്ചു
Saturday, June 5, 2021 9:03 PM IST
ബെർലിൻ: ഇന്ത്യൻ യാത്രക്കുശേഷം ജർമനിയിൽ തിരിച്ചെത്തിയ മുപ്പതുകാരനായ വിദ്യാർഥി കോവിഡ് ബാധിച്ച് മരിച്ചു. ജർമനിയിലെ ഡ്രെസ്ഡണിലാണ് സംഭവം. ഇദ്ദേഹം താമസിച്ചിരുന്ന ഡ്രെസ്ഡനിലെ ഹിൽഡെബ്രാൻഡ് സ്ട്രാസെയിലെ സ്ഥിതിചെയ്യുന്ന സ്റ്റുഡൻസ് ഹോസ്റ്റൽ സംഭവത്തെ തുടർന്ന് ഇപ്പോൾ പൂർണമായും ക്വാറന്‍റൈൻ കേന്ദ്രമാക്കി മാറ്റിയിരിക്കയാണ്. 15 നിലകളുള്ള കെട്ടിടത്തിൽ 200 പേരാണ് താമസിക്കുന്നത്.

ഇന്ത്യയിലേക്കുള്ള ഒരു യാത്രയ്ക്ക് ഏതാനും ദിവസങ്ങൾക്കുശേഷം കോവിഡ് ബാധിച്ചാണ് മരണം. ദക്ഷിണേഷ്യയിൽ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചതെന്ന് സാക്സണ്‍ സംസ്ഥാന തലസ്ഥാനത്തെ ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ ഇയാൾ ഏതു സംസ്ഥാനക്കാരൻ ആണന്നോ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നെഗറ്റീവ് സർട്ടിഫിക്കറ്റോടെ ഏപ്രിൽ അവസാനം ഇന്ത്യയിൽ നിന്നും തിരിച്ചെത്തിയ ഇയാൾ മെയ് 9 വരെ ക്വാറന്‍റൈനിലായിരുന്നു. പിന്നീടും നെഗറ്റീവാണെന്ന് പരിശോധനയിലൂടെ തെളിഞ്ഞിരുന്നു.

ഇയാൾക്ക് പ്രത്യേകിച്ച് തിരിച്ചറിയാൻ കഴിയാത്ത അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നതും പിന്നീട് അദ്ദേഹത്തിന്‍റെ അവസ്ഥ വളരെ വേഗം വഷളാവുകയും ഒടുവിൽ മരണത്തിലേക്ക് നയിച്ചതായും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ വൈറസ് വകഭേദം മൂലമാണ് അണുബാധ ഉണ്ടായതെന്ന സംശയത്തെ ന്യായീകരിക്കുന്ന ദ്രുതഗതിയിലുള്ള അന്വേഷണമാണന്ന് ആരോഗ്യ വകുപ്പിന്‍റെ വക്താവ് പറഞ്ഞു.

ജർമനിയിൽ പ്രവേശിച്ചശേഷം ടെസ്റ്റ് ചെയ്തെങ്കിലും രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ല. വ്യാഴാഴ്ച മരിച്ച ഇദ്ദേഹത്തിന്‍റെ നില 24 മണിക്കൂറിനുള്ളിൽ അതിവേഗം വഷളായതായി പറയപ്പെടുന്നു.

കെട്ടിടത്തിൽ താമസിക്കുന്ന എല്ലാ താമസക്കാർക്കും പരിശോധനകൾ നിർബന്ധമാക്കി. മുപ്പതുകാരന്‍റെ പെട്ടന്നുള്ള മരണത്തെ തുടർന്ന് ഈ ബഹുനില കെട്ടിടത്തിലെ എല്ലാവരും ജൂണ്‍ 8 വരെ കർശനമായ നിരീക്ഷണത്തിലാണ്. ഈ കെട്ടിടം വിടാൻ ആരെയും അനുവദിക്കുന്നില്ല. താമസക്കാരെ ഇപ്പോഴും അകത്ത് പ്രവേശിപ്പക്കുന്നുണ്ടെങ്കിലും പിന്നീട് പുറത്തുപോകാനും അനുവദിക്കുന്നില്ല.

ഇന്ത്യ, ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ സംസാരിക്കുന്നവരാണ് ഈ ഹോസ്ററലിൽ താമസിക്കുന്നത്. ഉന്നതപഠനത്തിനായി എത്തുന്ന മിക്ക ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളികളുടെയും ആകർഷണ നഗരമാണ് ഡ്രെസ്ഡൻ. അതുകൊണ്ടുതന്നെ ഇവിടെ അടുത്ത കാലങ്ങളിൽ നിരവധി മലയാളികൾ എത്തിയിരുന്നു. ഈ ഹോസ്റ്റലിലെ 200 പേരിൽ മലയാളികൾ ഉൾപ്പെടുന്നുണ്ടെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. എന്നാൽ മരിച്ച വിദ്യാർഥി മലയാളിയല്ല എന്നാണ് ഞങ്ങൾ അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ജർമനിയിൽ മൂന്നാമത്തെ തരംഗം അതിന്‍റെ പാരമ്യത്തിലെത്തിയെങ്കിലും നിലവിൽ കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇന്ത്യൻ വകഭേദമായ ബി 1617ന്‍റെ തീവ്രത കൂടുന്നതുകൊണ്ട് മരണനിരക്കും വർധിക്കുന്നുണ്ട്.

ഏഴു ദിവസത്തെ സംഭവങ്ങൾ ഒത്തുനോക്കിയാൽ ഇൻസിഡെൻസ് റേറ്റ് ഏറ്റവും കുറഞ്ഞ ആദ്യത്തെ ഫെഡറൽ സംസ്ഥാനമായി മെക്ളെൻബർഗ്വെസ്റേറണ്‍ പൊമെറാനിയ മാറി. ഇവിടെ 22 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം നിവാസികൾക്ക് അണുബാധകളുടെ എണ്ണം ദേശീയ ശരാശരിയിൽ 9.4 ആയി കുറഞ്ഞു.

നിലവിൽ രാജ്യത്താകെ പ്രതിദിനം ശരാശരി 3165 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 86 പേർ മരിച്ചു. ഇൻസിഡെൻസ് റേറ്റ് 30 ൽ താഴെയാണ്. ജർമ്മനിയിൽ 36,96,253 അണുബാധകരെ സ്ഥിരീകരിച്ചു. ആകെ 89,515 പേർ മരിച്ചു. ഇതുവരെയായി 3,64,96,457 പേർക്ക് ഒരു തവണയെങ്കിലും പ്രതിരോധ കുത്തിവയ്പ് നൽകി ഇത് ജനസംഖ്യയുടെ 43.9 ശതമാനവും അവരിൽ 1,56,04,092 പേർക്ക് ഇതിനകം തന്നെ വാക്സിനേഷൻ നൽകിയിട്ടുണ്ട്. ുീഹശ്വലശബ2021ഷൗില06.ഷുഴ

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ