ഹോട്ടൽ ക്വാറന്‍റൈനിൽ ഭീമമായ തുക വിദേശ യാത്രികരിൽനിന്നും ഈടാക്കുന്നു; യുക്മ നിവേദനം നൽകി
Tuesday, April 27, 2021 10:19 PM IST
ലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും, റെഡ് സോണിൽപെടുന്ന ഇതര വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ പത്തുദിവസം നിർബന്ധിത ഹോട്ടൽ ക്വാറന്ൈ‍റൻ പാലിക്കണമെന്ന യുകെ സർക്കാരിന്‍റെ കർക്കശ നിർദേശം അപ്രതീക്ഷിതമായ കനത്ത സാന്പത്തിക ഭാരമാണ് യാത്രക്കാരിൽ വരുത്തി വച്ചിരിക്കുന്നത്.

പത്തു ദിവസത്തെ ഹോട്ടൽ ക്വാറന്‍റൈൻ ചെലവിലേക്കായി ആയിരത്തി എഴുനൂറ്റി അൻപത് പൗണ്ടാണ് മുൻകൂറായി യാത്രക്കാർ അടക്കേണ്ടിവരുന്നത്. കുറഞ്ഞത് മൂന്ന് പേരുള്ള ഒരു കുടുംബം ഹോട്ടൽ ക്വാറന്ൈ‍റൻ മാത്രമായി ആറായിരത്തോളം പൗണ്ട് അപ്രതീക്ഷിതമായി ചെലവാക്കേണ്ടി വരിക എന്നത് ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്.

ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം എന്നനിലയിലും, സാധാരണക്കാർക്ക് വലിയൊരു സമാശ്വാസം എന്നനിലയിലും, ഹോട്ടൽ ക്വാറന്‍റൈന് ബജറ്റ് ഹോട്ടലുകളും കൂടി അനുവദിക്കുവാൻ ബ്രിട്ടീഷ് സർക്കാർ തയാറാകണമെന്ന് യുക്മ ആവശ്യപ്പെടുകയാണ്. ഇത് സംബന്ധിച്ച നിവേദനം ബന്ധപ്പെട്ട അധികാരികൾക്ക് യുക്മ ദേശീയ സമിതി സമർപ്പിച്ചു.

ഹോട്ടൽ ക്വാറന്‍റൈൻ സംബന്ധിച്ച് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളിൽ അയവു വരുത്തിക്കുവാനും, യാത്രക്കാരുടെ സൗകര്യാർഥമുള്ള ഹോട്ടലുകൾ തിരഞ്ഞെടുത്ത് താമസമൊരുക്കുവാൻ സാധിക്കുന്ന തരത്തിൽ വ്യവസ്ഥയിൽ അയവ് വരുത്തണമെന്നും യുക്മ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ ഗവണ്‍മെന്‍റിന് നൽ്കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ദിവസം അൻപത് പൗണ്ടിനും നൂറ് പൗണ്ടിനും ഇടയിൽ ചെലവ് വരുന്ന ഹോട്ടലുകളിൽ കൂടി ക്വാറന്‍റൈൻ സൗകര്യം അനുവദിക്കുകയാണെങ്കിൽ, ഈ ഇനത്തിൽ ഒരു കുടുംബത്തിന് വരുന്ന ചെലവ് പകുതിയായി കുറക്കാനാവുമെന്ന് യുക്മ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.