കോവിഡ് വ്യാപനം: ഇന്ത്യ ബ്രിട്ടന്‍റെ റെഡ് ലിസ്റ്റിൽ; യാത്രക്കാർക്ക് വിലക്ക്, ക്വാറന്‍റൈൻ ഹോട്ടലിൽ
Tuesday, April 20, 2021 11:47 PM IST
ലണ്ടൻ: ഇന്ത്യയിൽ വർധിച്ചുവരുന്ന കോവിഡ് വ്യാപനത്തിന്‍റെ അതിപകർച്ചയുടെ പശ്ചാത്തലത്തിൽ ബ്രിട്ടൻ ഇന്ത്യയെ റെഡ് ലിസ്ററിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഇൻഡ്യാക്കാർക്ക് യാത്രാ വിലക്കും ഏർപ്പെടുത്തി. ഏപ്രിൽ 23 വെള്ളിയാഴ്ച വെളുപ്പിന് 4 മുതൽ ഈ നിയമം പ്രാബല്യത്തിലാവും. അതോടെ ഇന്ത്യക്കാർക്ക് ബ്രിട്ടനിലേയ്ക്കുള്ള പ്രവേശനം നിഷേധിക്കും.പുതിയ സ്റ്റുഡന്‍റ് വിസകൾ കിട്ടിയവർക്കും, വർക്ക് പെർമിറ്റ് വിസകൾ അടിച്ചവർക്കും ടൂറിസ്റ്റ് വിസകൾ നേടിയവർക്കും ഈ വിലക്ക് പ്രധാനമായും വിലങ്ങുതടിയാവും. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ സന്ദർശനം നടത്തിയിട്ടുള്ളവർക്കും വിലക്ക് ബാധകമാകും എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ അടുത്തയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കു നടത്താനിരുന്ന ഒൗദ്യോഗിക സന്ദർശനം റദ്ദാക്കിക്കിയിട്ടുണ്ട്. ബ്രിട്ടന്‍റെ ഈ നടപടി ഇന്ത്യയുടെ ഏറെ ബുദ്ധിമുട്ടുള്ളതും എന്നാൽ സുപ്രധാനവുമായ തീരുമാനമാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. വെള്ളിയാഴ്ച പ്രാബല്യത്തിൽ വരുന്ന റെഡ് ലിസ്റ്റ് നടപടികൾ 33 രാജ്യങ്ങൾ എന്നത് 40 അധികം രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് യുകെ, ഐറിഷ് നിവാസികൾക്ക് ബാധകമാക്കിയത്. സർക്കാർ അനുവദിച്ച ഹോട്ടലിൽ 10 ദിവസത്തേക്ക് ക്വാറന്ൈ‍റൻ തെറ്റിച്ചാൽ 10,000 പൗണ്ട് വരെ പിഴയും പത്തുവർഷം വരെ ജയിൽശിക്ഷയും ഉണ്ടാവുമെന്ന നിബന്ധനയുണ്ട്.

പുതിയ കോവിഡ് വകഭേദം ഭയന്ന് ബ്രിട്ടനിലേയ്ക്കുള്ള കൂടുതൽ യാത്രകൾ നിരോധിച്ചിരിക്കുന്ന രാജ്യങ്ങളുടെ "ചുവന്ന പട്ടികയിൽ' ആണ് ഇപ്പോൾ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. എന്നാൽ ബ്രിട്ടീഷ് അല്ലെങ്കിൽ ഐറിഷ് പാസ്പോർട്ട് ഉടമകളെയോ യുകെയിലെ താമസ അവകാശമുള്ള ആളുകളെയോ രാജ്യത്തേക്ക് വരാൻ അനുവദിക്കും, പക്ഷേ സർക്കാർ അംഗീകാരമുള്ള ഒരു ഹോട്ടലിൽ 10 ദിവസത്തേക്ക് ക്വാറന്‍റൈൻ പാലിക്കണം. അതും സ്വന്തം ചെലവിൽ ആയിരിയ്ക്കണം എന്നും നിർബന്ധമുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ കൊണ്ടുവന്ന ക്വാറന്‍റൈൻ നിയമത്തിന്‍റെ പരിധിയിലുള്ള 1750 പൗണ്ട് മുടക്കി വേണം യാത്രക്കാർ ഹോട്ടൽ ക്വാറന്‍റൈനിൽ കഴിയാൻ. പിസിആർ ടെസ്റ്റിനുള്ള ചെലവ് ഉൾപ്പടെയുള്ള ഒരു യാത്രക്കാരന്‍റെ മൊത്തം ചെലവിനുള്ള തുകയാണിത്.

എന്നാൽ ഫാമിലിയോടൊത്തുള്ള യാത്രയാണങ്കിൽ 12 വയസിനു മുകളിലുള്ള ഓരോ യാത്രക്കാരനും 650 പൗണ്ടുവീതം അധികമായി നൽകേണ്ടിവരും. അഞ്ചു വയസിനും 12 വയസിനും മധ്യേയുള്ള കുട്ടികൾക്ക് 325 പൗണ്ടും അധികമായി നൽകണം. അഞ്ചുവയസിൽ താഴെയുള്ളവർക്ക് ഹോട്ടൽ ക്വാറന്ൈ‍റൻ സൗജന്യമാണ്. അതേസമയം പത്തുദിവസത്തിൽ കൂടുതൽ ഹോട്ടലിൽ താമസിക്കേണ്ട സ്ഥിതി വിശേഷം ഉണ്ടായാൽ പിന്നീടുവരുന്ന ഓരോദിവസവും 152 പൗണ്ടുവീതം അധികം തുകയും കൂടെയുള്ളവർക്ക് മുതിർന്നവർക്ക് 41 പൗണ്ടും കുട്ടികൾക്ക് 12 പൗണ്ടും അധികമായി നൽകേണ്ടി വരും.

കോവിഡ് ജനിതമാറ്റം വന്ന വൈറസ് 103 യുകെ കേസുകളുണ്ടെന്ന് മാറ്റ് ഹാൻകോക്ക് അറിയിച്ചു.പുതിയ വേരിയന്‍റിലെ ഭൂരിഭാഗം കേസുകളും ഒദ്യോഗികമായി ബി.1.617എന്നറിയപ്പെടുന്ന അന്താരാഷ്ട്ര യാത്രകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി തിങ്കളാഴ്ച ഹൗസ് ഓഫ് കോമണ്‍സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

ബ്രിട്ടണിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുന്പ് പിസിആർ ടെസ്റ്റ്് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. യാത്ര പുറപ്പെടുന്നതിനു മുന്പുതന്നെ ഹോട്ടൽ ക്വാറന്ൈ‍റനുള്ള ബുക്കിംഗ് നടത്തി ഇതിന്‍റെ റഫറൻസ് നന്പർ പാസഞ്ചർ എൻട്രി ഫോമിൽ രേഖപ്പെടുത്തണം. ഏീ്.ൗസ എന്ന സർക്കാരിന്‍റെ ഒൗദ്യോഗിക വെബ് സൈറ്റിലൂടെയാണ് ബുക്കിംഗ് ക്രമീകരിക്കേണ്ടത്. പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും ഈ വെബ്സൈറ്റിലൂടെയാണ്.

പുതിയ വകഭേദത്തിന് കൂടുതൽ ട്രാൻസ്മിസിബിലിറ്റി അല്ലെങ്കിൽ ചികിത്സകൾക്കും വാക്സിനുകൾക്കും പ്രതിരോധം പോലുള്ള സ്വഭാവസവിശേഷതകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ടെസ്ററ് സാന്പിളുകൾ വിശകലനം ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഇത് കൂടുതൽ പകർച്ചവ്യാധിയും മാരകവുമാണോ, വാക്സിനുകൾ ഒഴിവാക്കുമോ എന്ന് പറയാൻ ഇനിയും സാധിച്ചിട്ടില്ല എങ്കിലും വളരെ വേഗം തന്നെ കൂടാതെ ദക്ഷിണാഫ്രിക്ക, കെന്‍റ്, ബ്രസീൽ എന്നീ വകഭേദങ്ങൾ ഉൾപ്പെടുന്ന വേരിയൻറ് ഓഫ് കണ്‍സൻഷൻ പട്ടികയിൽ ചേർക്കുമെന്നും മാറ്റ് ഹാൻകോക്ക് പറഞ്ഞു. വിലയിരുത്തലുകൾ തുടരുകയാണ്, ഇതിനിടയിൽ രാജ്യത്ത് കൂടുതൽ കേസുകൾ വരുന്നതും വ്യാപിക്കുന്നതും തടയാൻ സർക്കാർ ശ്രമിക്കുകയാണ്. പുതിയ യാത്രാ നിയമം ഇംഗ്ളണ്ടിനും സ്കോട്ട്ലൻഡിനും ബാധകമാണ്. നിലവിൽ വെയിൽസിലേക്കോ വടക്കൻ അയർലണ്ടിലേക്കോ നേരിട്ട് അന്താരാഷ്ട്ര വിമാനങ്ങളൊന്നുമില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ