ഇലക്ഷൻ പ്രചാരണത്തിനോടൊപ്പം ഓസ്ട്രേലിയ പെർത്തിലെ പ്രവാസി എൽഡിഎഫ് പ്രവർത്തകരും
Thursday, March 25, 2021 11:33 PM IST
പെർത്ത്: കേരളത്തിൽ സംസ്ഥാനത്ത് തുടർഭരണം ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കൊടുന്പിരി കൊണ്ടിരിക്കുന്ന ഇലക്ഷൻ പ്രചാരണത്തിനോടൊപ്പം ചേർന്ന് ഓസ്ട്രേലിയ പെർത്തിലെ പ്രവാസി എൽഡിഎഫ് പ്രവർത്തകരും.

കാനിംഗ് വെയിൽ സാൻഡ്രിംഗ്ഹാം പ്രൊമെനേഡിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് പ്രവാസി എൽഡിഎഫ് പ്രവർത്തകർ പ്രചരണത്തിൽ പങ്കാളികളായത്. പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന അൽപായുസ് മാത്രമുള്ള ആരോപണ ശരങ്ങളെയെല്ലാം അവഗണിച്ച്, കേരള സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിണറായി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണെന്ന് യോഗം വിലയിരുത്തി.

ഓഖി, നിപ്പാ, രണ്ടു മഹാ പ്രളയങ്ങൾ, കോവിഡ് എന്നിങ്ങനെ പ്രതിസന്ധികൾ ഓരോന്നായി സർക്കാരിനെ വേട്ടയാടിയപ്പോൾ കേരള സമൂഹത്തെ ഒരുമിച്ച് ചേർത്തുനിർത്തി, എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തിയത് മുഖ്യമന്ത്രിയുടെ ഇച്ഛാ ശക്തി ഒന്നുകൊണ്ടു മാത്രമാണ്.

എല്ലാ മേഖലയുടെയും വികസനം സാധ്യമാക്കിയ കേരള സർക്കാരിനെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്ക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ നിരന്തരം ദുര്ബലപ്പെടുത്താൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സർക്കാർ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

സർക്കാരിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായ ഇടപെടലുകൾ നടത്താനും , നാട്ടിലുള്ള ബന്ധുമിത്രാദികളോടും സുഹൃത്തുക്കളോടും നിരന്തരമായി ഫോണ്‍ സന്പർക്കത്തിൽ ഏർപ്പെട്ട് ഇടതുപക്ഷ സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിപ്പിക്കാൻ ശ്രമിക്കുമെന്നും പ്രവർത്തകർ അറിയിച്ചു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ