തെക്കുംമുറി ഹരിദാസിന്‍റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് (യുകെ) അനുശോചിച്ചു
Wednesday, March 24, 2021 11:50 PM IST
ലണ്ടൻ: ലണ്ടനിലെ പ്രമുഖ വ്യവസായിയും, ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രവാസി സംഘടനയുടെ അമരക്കാരനും, പൊതുപ്രവർത്തകനുമായിരുന്ന തെക്കുംമുറി ഹരിദാസ്(70) നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് (യുകെ) കേരള ഘടകം അനുശോചണം യോഗം ചേർന്നു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ കരുത്തുറ്റ നേതാവും സാമൂഹിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന സഹപ്രവർത്തകന്‍റെ അകാല നിര്യാണത്തിൽ ഐഒസി ദേശീയ പ്രസിഡന്‍റ് കമൽ ദാളിവാൽ, വൈസ് പ്രസിഡന്‍റ് ഗുർമിന്ദർ രണ്‍ധവാജി എന്നിവർ അഗാധമായ ദുംഖവും അനുശോചനവും രേഖപ്പെടുത്തി.

യുകെയിലെ പ്രവാസി കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടന്നു വരുന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു വരികെയാണ് അദ്ദേഹത്തിന്‍റെ ആകസ്മിക മരണം സംഭവിച്ചതെന്നും അദ്ദേഹത്തിന്‍റെ വിയോഗം വലിയ വേദനയും നഷ്ടവുമാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും മലയാളായി സമൂഹത്തിനും ഉണ്ടാക്കിയതെന്നും ഐഒസി നാഷണൽ പ്രസിഡണ്ട് സുജു ഡാനിയേൽ തന്‍റെ അനുശോചനത്തിൽ അനുസ്മരിച്ചു.

യുഡിഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അശ്വതി നായരുടെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ഐഒസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അപ്പച്ചൻ കണ്ണഞ്ചിറ മുഖ്യ സന്ദേശം നൽകി. മലയാളികളുടെ കരുതലും തുണയും വലിയ സാമൂഹ്യ പ്രതിബദ്ധതയും ഉണ്ടായിരുന്ന മഹത് വ്യക്തിത്വം ആണ് മണ്മറഞ്ഞതെന്ന് അപ്പച്ചൻ അഭിപ്രായപ്പെട്ടു.

ബോബിൻ ഫിലിഫ്, ഇൻസണ്‍ ജോസ്, സൂരജ് കൃഷ്ണൻ, അജിത്, അനിൽ, വിഷ്ണു, സന്തോഷ് ബെഞ്ചമിൻ,സണ്ണി മത്തായി,ബിബിൻ, ജബിറ്റി, ജോസഫ്കുട്ടി ചാക്കോ, ഹിഷാം ഇർഷാദ്, അജ്മൽ തുടങ്ങിയ നിരവധി ഐഒസി പ്രവർത്തകർ തങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളും വിഷമവും അനുശോചന സന്ദേശങ്ങളിൽ പങ്കിട്ടു.

ലണ്ടനിലെ ശ്രദ്ധേയനായ വ്യവസായിയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി ഹരിദാസ് ലോക കേരളസഭാംഗം കൂടിയായിരുന്നു. നാലു പതിറ്റാണ്ടോളം തന്‍റെ ഒൗദ്യോഗിക ജോലിക്കിടയിൽ ലണ്ടനിൽ പൊതുപ്രവർത്തനങ്ങളിലും, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്ന ഹരിയേട്ടൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് കമ്മിറ്റി കണ്‍വീനർ കൂടിയായിരുന്നു.

ഉദര സംബന്ധമായ അസുഖത്താൽ കഴിഞ്ഞ രണ്ടു ദിവസമായി ലണ്ടനിലെ ടൂട്ടിങ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിക്കുന്നത്. പരേതന് വയസ്‌സായിരുന്നു. പരേതന് നാല് കുട്ടികളുണ്ട്.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ