മുഖാവരണം നിരോധനത്തിന് അനുകൂലമായി സ്വിസ് ജനത വിധിയെഴുതി
Monday, March 8, 2021 11:42 PM IST
ജനീവ: സ്വിറ്റ്സർലൻഡിൽ പൊതുസ്ഥലങ്ങളിൽ ബുർഖ, നിഖാബ് തുടങ്ങിയ മുഖാവരണം നിരോധിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് നടത്തിയ ജനഹിത പരിശോധന നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. 51.2 ശതമാനം പേരാണ് ബുർഖ നിരോധനത്തെ അനുകൂലിച്ചത്.

ബുർഖ ധരിച്ച സ്ത്രീകളെ സ്വിസ് പൊതുസ്ഥലങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് കാണാൻ സാധിക്കുക. മുഖം മറയ്ക്കുന്ന തരത്തിലുള്ള വേഷവിധാനം പൊതുസ്ഥലങ്ങളിൽ അനുവദിക്കരുതെന്നായിരുന്നു ജനഹിത പരിശോധനയിലെ ആവശ്യം.

ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ്, ഓസ്ട്രിയ, ഡെൻമാർക്ക്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ സമാന നിയമങ്ങൾ പാസാക്കിയിട്ടുള്ളത്.

രാജ്യത്താകെയുള്ള 26 കന്േ‍റാണുകളിൽ(പ്രവിശ്യകൾ) ആറ് ഇടങ്ങളിൽ ഹിതപരിശോധനയിൽ നിരോധനത്തിന് ഭൂരിപക്ഷം കിട്ടിയില്ല. ടിസിനോ, സെന്‍റ് ഗാലൻ എന്നീ രണ്ട് കന്േ‍റാണുകളിൽ നേരത്തെതന്നെ ഇതിനകം മുഖം മൂടുന്നതിന് പ്രാദേശിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്ന് മറ്റു മൂന്ന് കന്േ‍റാണുകൾ അത്തരം നിർദേശങ്ങൾ നിരസിച്ചിരുന്നു. സ്വിറ്റ്സർലൻഡിലെ 26 കന്േ‍റാണുകളിൽ 15 എണ്ണത്തിലും പ്രതിഷേധങ്ങളിലും കായിക ഇനങ്ങളിലും മുഖം മറയ്ക്കൽ ഇതിനകം നിരോധിച്ചിരിക്കുകയാണ്. വലത് തീവ്രപക്ഷ കക്ഷികൾ (എസ്വിപി) ആണ് ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്തത്. ഇത്തവണ പാസായതോടെ, ഇനി രാജ്യത്ത് ഒന്നാകെ നിരോധനം ബാധകമാക്കും ...

വനിതകളുടെ അവകാശത്തിനുമേലുള്ള കയേറ്റം, ടുറിസ്റ്റുകളോടുള്ള വിവേചനം, ഒരു മതത്തിന് എതിരായുള്ള നീക്കം തുടങ്ങിയ വാദങ്ങൾ ഉയർത്തി സ്വിസ് സർക്കാരും, പാർലമെന്‍റിലെ ഭൂരിപക്ഷവും, ലിബറൽ സംഘടനകളും, ബുർഖ നിരോധനം നിരാകരിച്ചിരുന്നുവെങ്കിലും ഇപ്പോൾ ജനഹിതം കൊണ്ടുവരുന്നതിനെ എതിർത്തിരുന്നു.

ഹിതപരിശോധനയിലൂടെ നിയമങ്ങൾ നടപ്പാക്കുന്ന 130 വർഷം പഴക്കമുള്ള ഭരണഘടനാ സന്പ്രദായമാണ് സ്വിസ് ജനാധിപത്യത്തിനുള്ളത്. എന്തു നിയമങ്ങൾക്കെതിരെയും ഒരു ലക്ഷം ഒപ്പ് ശേഖരിച്ചു ജനങ്ങൾക്ക് ഹിതപരിശോധന കൊണ്ടുവരാനുള്ള അവകാശമുണ്ട്. ഈ സംവിധാനത്തിൽ ഇതുവരെയായി 23 പ്രാവശ്യമാണ് ഇത്തരം ഹിതപരിശോധനകൾ വിജയിട്ടുള്ളത്.

8,6 മില്യനാണ് സ്വിറ്റ്സർലൻഡിലെ ജനസംഖ്യ. ഇതിൽ ഏതാണ്ട് 5 ശതമാനം ഇസ്ളാം മത വിശ്വാസികളാണ്. തുർക്കി, ബോസ്നിയ, കൊസോവൊ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. 2009ൽ പൗരന്മാർ സർക്കാർ ഉപദേശത്തിന് വിരുദ്ധമായി മിനാരങ്ങൾ പണിയുന്നത് നിരോധിക്കാൻ വോട്ടുചെയ്തിരുന്നു. മിനാരങ്ങൾ ഇസ്ലാമികവൽക്കരണത്തിന്‍റെ അടയാളമാണെന്ന് എസ്വിപി അന്ന് വാദിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ