വാക്സിനേഷൻ ക്യാന്പയിന് സഹായവാഗ്ദാനവുമായി ജർമൻ വ്യവസായ സ്ഥാപനങ്ങൾ
Sunday, March 7, 2021 2:19 AM IST
ബെർലിൻ: ജർമനിയിൽ വാക്സിനേഷൻ ക്യാന്പയിന് ഇപ്പോഴും വേഗം ആർജിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് രാജ്യത്തെ വ്യവസായ സ്ഥാപനങ്ങൾ.

അലയൻസ്, അഡിഡാസ്, ഡ്യൂഷെ പോസ്റ്റ്, ഡ്യൂഷെ ടെലികോം, സീമെൻസ്, അക്സൽ സ്പ്രിങ്ങർ എന്നീ സ്ഥാപനങ്ങളെല്ലാം വാക്സിനേഷനായി സ്വന്തം മെഡിക്കൽ ജീവനക്കാരെയും സൗകര്യങ്ങളും വിട്ടുനൽകാമെന്ന് സർക്കാരിനെ ഔപചാരികമായി അറിയിച്ചു.

സ്വന്തം ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ നൽകാനുള്ള ഉത്തരവാദിത്വം ഇവർ ഏറ്റെടുക്കുന്നത് സർക്കാരിന്‍റെ ചുമലിൽനിന്ന് വലിയൊരു ഭാരം കുറയ്ക്കും. പരിമിതമായി പുറത്തുള്ളവർക്കു കൂടി വാക്സിനേഷൻ സാധിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ഇവർ മുന്നോട്ടുവച്ചിരിക്കുന്നത്.

അറുപത്തഞ്ച് വയസിനു മേൽ പ്രായമുള്ളവർക്കും അസ്ട്രസെനക്ക വാക്സിൻ നൽകാൻ ജർമൻ ആരോഗ്യവകുപ്പ് അധികൃതർ അനുമതി നൽകി. മതിയായ പരീക്ഷണ റിപ്പോർട്ടുകൾ ലഭ്യമാക്കിയ സാഹചര്യത്തിലാണ് നടപടി. ജർമനിക്കു പിന്നാലെ സ്വീഡനും, ഓസ്ട്രിയയും ഈ പ്രായവിഭാഗത്തിലുള്ളവർക്ക് അസ്ട്രസെനക്ക വാക്സിൻ നൽകാൻ തീരുമാനമെടുത്തു കഴിഞ്ഞു.

വാക്സിന്‍റെ ഫലപ്രാപ്തി വർധിപ്പിക്കാൻ രണ്ടു ഡോസുകൾക്കിടയിലുള്ള അകലം 12 ആഴ്ചയായി വർധിപ്പിക്കാനും ശുപാർശ നൽകിയിട്ടുണ്ട്.

അതേസമയം ജർമനിയിലെ കോർപ്പറേറ്റുകളും കന്പനികളും മറ്റു സ്ഥാപനങ്ങളും അവരുടെ ജീവനക്കാർക്ക് സ്വയം കുത്തിവയ്പ് നൽകണമെന്ന നിർദ്ദേശം ഉയർന്നു. ജീവനക്കാരുടെ രോഗപ്രതിരോധ കുത്തിവയ്പ്പുകൾ അവരുടെ കന്പനി കേന്ദ്രങ്ങളായി മാറ്റണമെന്നാണ് നിർദ്ദേശം. ഇത് ഇപ്പോഴുള്ള കുത്തിവയ്പ്പു പ്രതിസന്ധി മാറ്റി വേഗതയിൽ വാക്സിനേഷൻ നടത്താൻ സഹായിക്കുമെന്നാണ് പുതിയ നിർദ്ദേശത്തിന്‍റെ അടിസ്ഥാനം.അതായത് നിരവധി വൻകിട കോർപ്പറേഷനുകളും അസോസിയേഷനുകളും ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വാക്സിനേഷൻ നൽകാനാണ് നിർദ്ദേശം. അതേസമയം ജർനി പ്രഖ്യാപിച്ച തിങ്കളാഴ്ച മുതലുള്ള ലോക്ഡൗണ്‍ ഇളവുകളിൽ ഇൻസിഡൻസ് റേറ്റ് 35, 50 100 എന്ന തോതിൽ മൂന്നു ഘട്ടങ്ങളാക്കിയിട്ടുണ്ട്.

കന്പനികൾക്കും കുടുംബങ്ങൾക്കും കൂടുതൽ കൊറോണ സഹായം ഫെഡറൽ കൗണ്‍സിൽ അംഗീകരിച്ചു. ചൈൽഡ് ബോണസും നികുതിയിളവും ഉൾപ്പെടുന്ന ഒരാഴ്ച മുന്പ് ബണ്ടെസ്ററാഗ് പാസാക്കിയ നിയമനിർമ്മാണ പാക്കേജിന് ഫെഡറൽ കൗണ്‍സിൽ അംഗീകാരം നൽകുകയായിരുന്നു. ശിശു ആനുകൂല്യത്തിന് അർഹതയുള്ള ഓരോ കുട്ടിക്കും 150 യൂറോയുടെ ബോണസ് നൽകുന്നു. കഴിഞ്ഞ വർഷം അത്തരമൊരു ബോണസ് ഇതിനകം ഉണ്ടായിരുന്നു; അക്കാലത്ത് ഇത് 300 യൂറോയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍